ന്യൂദല്‍ഹി: ഭാരതത്തിലെ കുട്ടികള്‍ പൂര്‍ണ്ണമായും പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ചിട്ടുള്ളവരെന്ന് യുനെസ്കോ പഠനം. യുനെസ്കോ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ഭാരതത്തിലെ കുട്ടികളില്‍ 90 ശതമാനവും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്കൂള്‍ പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെയെണ്ണം ഗണ്യമായി കുറഞ്ഞതായും യുനെസ്കോ പഠനം തെളിയിക്കുന്നുണ്ട്. ദക്ഷിണ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വിദ്യാഭ്യാസാവകാശം തുല്യമായി നടപ്പാക്കുന്ന ഒരേയൊരു രാജ്യവും ഭാരതമാണ്.
എല്ലാവര്ക്കും വിദ്യാഭ്യാസമെന്ന പേരിലുള്ള യുനെസ്കോ റിപ്പോര്‍ട്ടില്‍ 2000- 2015 വര്‍ഷത്തിനിടയില്‍ ലോകത്ത് പ്രാഥമിക വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 47 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ പദ്ധതി പ്രകാരം രാജ്യത്തെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പഠനരീതിയ്ക്കാണ് തുടക്കമിടുന്നത്. കൂടാതെ ശാസ്ത്ര സാങ്കേതികം ഗണിതം എന്നീ മേഖലകൡല്‍ വിദഗ്ധ പഠനം നടത്തുന്നതിനായി പ്രത്യകം അവസരങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ലിംഗസമത്വം പാലിക്കുന്നതാണെന്നതിന്റെ തെളിവുകൂടിയാണ് യുനെസ്കോ റിപ്പോര്‍ട്ട്. അടുത്തുതന്നെ പ്രായപൂര്‍ത്തിയായവരില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുക്കുന്നവരുടെ എണ്ണത്തിലും ഈനേട്ടം ആവര്‍ത്തിക്കുമെന്നു സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഈ വിഭാഗത്തില്‍ 32 ശതമാനം ആളുകള്‍ പ്രഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളതായാണ് യുനെസ്കോ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: