ഇറ്റാനഗര്‍: വടക്ക്-കിഴക്കന്‍ മേഖലകളിലെ ഭീകരര്‍ക്ക് ആഭ്യന്തരമന്ത്രി കിരണ്‍ റിജുജുവിന്റെ മുന്നറിയിപ്പ്. ഒരുതരത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അനുവദിക്കില്ലായെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക തന്നെ ചെയ്യും.
അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞദിവസം എന്എസ്സിഎന് ഭീകരര്‍ മൂന്ന് സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അരുണാചല്‍ പ്രദേശിലെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. 1997ലാണ് എന്എസ്സിഎന്നുമായി കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചത്. ഇത് പിന്നീട് പലതവണ പുതുക്കി. 2007ല്‍ അനിശ്ചിതകാലത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: