ന്യൂദല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ‘മിഷന് ഇന്ദ്രധനുസി’ന് ലോകാരോഗ്യ ദിനത്തില്‍ തുടക്കം. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും പിന്തുണയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ അവസാനംവരെ നീണ്ടുനില്‍ക്കും. ഇന്നലെ ഇന്ദ്രധനുസ് പദ്ധതിക്ക് തുടക്കമിട്ട 201 ജില്ലകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 33ഉം മഹാരാഷ്ട്രയിലെ 10 ഉം ഉള്‍പ്പെടുന്നു.
ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നല്‍കുന്നത്. കുട്ടികള്‍ക്കു പുറമെ ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോള്‍ വിട്ടുപോയ കുട്ടികളെയും ഉള്‍പ്പെടുത്തും. മഹാരാഷ്ട്രയില്‍ ചേരികള്‍, നിര്മ്മാണത്തൊഴിലിടങ്ങള്, ചൂളകള്‍, ഗോത്രമേഖലകള്‍, ഒറ്റപ്പെട്ടു ഇടങ്ങള്‍ എന്നിവയ്ക്കാവും ‘ഇന്ദ്രധനുസ’് പ്രാമുഖ്യം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: