മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍വില കൂടിയതും അപ്രതീക്ഷിത മഴയില്‍ കൃഷിനാശമുണ്ടായതും രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍കാര്യമായ വിലവര്‍ധന ഉണ്ടായേക്കുമെന്നാണ് വിപണി നല്കുന്ന സൂചന.
ക്രൂഡ് വില കൂടിയാല്‍ സ്വാഭാവികമായും നാണയപ്പെരുപ്പം ഉയരും. ഈ സാഹചര്യത്തില്‍ പലിശ കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50 ശതമാനമായും വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാലു ശതമാനമായും നിലനിര്‍ത്തി.
മൂന്നു മാസത്തിനിടെ രണ്ടുതവണ ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ 0.50 ശതമാനം ഇളവ് നല്‍കിയിരുന്നു. എന്നാല്‍ വാണിജ്യ ബാങ്കുകളില്‍നിന്നും നിരക്കിളവിന് ആനുപാതികമായ നടപടിയുണ്ടായില്ല. ചുരുക്കം ചില ബാങ്കുകള്മാത്രമാണ്പലിശ നിരക്കുകളില്‍ചെറിയ ഇളവ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: