ന്യൂദല്‍ഹി: മൂന്നുദിവസങ്ങളായി രാജ്യതലസ്ഥാനത്ത് നടന്നുവന്ന സേവാഭാരതി ദേശീയ സേവാസംഗമം സമാപിച്ചു. 532 ജില്ലകളില്‍ നിന്നുള്ള 3,050 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ രാജ്യമാസകലം സേവാപ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ത്രിദിന സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയങ്ങളുടെ പൂര്‍ത്തീകരണം രാജ്യമെങ്ങും സേവനപ്രവര്‍ത്തനങ്ങളുടെ സുനാമി സൃഷ്ടിക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു.
സേവനപ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക, സേവനപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂട്ടുക, സേവനങ്ങളുടെ ഫലം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് ദത്താത്രേയ ഹൊസബളെ പറഞ്ഞു.ജലസ്രോതസ്സുകളുടെ ശുദ്ധീകരണം അടക്കമുള്ള കാര്യങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കണം.
സേവനമെന്നത് ജീവന്മന്ത്രമായി സ്വീകരിച്ചുകൊണ്ടു പ്രവര്‍ത്തനം മുന്നോട്ടുപോകണം. ഈശ്വരോപസനയ്ക്ക് തുല്യമാണ് സേവനപ്രവര്‍ത്തനം. സുദൃഢവും സമര്‍ത്ഥവുമായ സമാജമാണ് സേവാഭാരതിയുടെ കാഴ്ചപ്പാടും ദൗത്യവുമെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു. സേവാഭാരതി ദേശീയ അദ്ധ്യക്ഷന്‍ സൂര്യപ്രകാശ് ടോംക്, ദല്‍ഹി സേവാഭാരതി അദ്ധ്യക്ഷന്‍ തരുണ്‍, സേവാഭാരതി ദേശീയ ജനറല്‍ സെക്രട്ടറി കൃഷ്ണപാല്‍ ടട്വാള് എന്നിവര്‍ പ്രസംഗിച്ചു.
സേവാഭാരതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 707 സംഘടനകളുടെ പ്രതിനിധികളും സേവാഭാരതിയുടെ ചുമതലക്കാരും പങ്കെടുത്ത സമ്മേളനത്തില്‍ 2,535 പുരുഷന്മാരും 515 സ്ത്രീകളും ഭാഗഭാക്കായി. കേരളത്തില്‍ നിന്നും 214 പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: