ന്യൂദല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ അഞ്ചാമത് സമ്മേളനം നാളെ ന്യൂദല്‍ഹിയില്‍ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ യോഗവും നടക്കും.
സമ്മേളനത്തില്‍ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും 50 ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധരുടെയും ഒഫിഷ്യല്സിന്റെയും യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെയും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖ ഭാരതം അവതരിപ്പിക്കും.
എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗരേഖകളും ചര്‍ച്ചചെയ്യും. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, ഭാരതം, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ കാല്‍ഭാഗം വരും.
ഒരുപോലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഈ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതവും ആരോഗ്യവും പ്രധാനം ചെയ്യുകയാണ് സമ്മേളനംകൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: