ബെംഗളൂരു: അഴിമതിക്കെതിരെ നിരന്തരം പോരാടിയ ഐഎഎസ് ഉദ്യോഗസ്ഥന് ഡികെ രവിയുടെ ദുരൂഹമരണം, കര്‍ണ്ണാടകത്തിന്റെ വ്യവസ്ഥകള്‍ പാലിച്ച് അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ വ്യക്തമാക്കി. കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളാണ് സിബിഐയെ പിന്തിരിപ്പിച്ചത്. മണല്‍മാഫിയക്ക് എതിരെ നിരന്തരം പോരാടിയ രവിയെ മാര്‍ച്ച് 17ന് തന്റെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അന്വേഷണം എവിടെ വരെ പോകണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഉപാധിവച്ചതാണ് കാരണം. അന്വേഷണം എവിടം വരെ പോകണം എന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാരല്ല. അന്വേഷണം ചിലപ്പോള്‍ കുടുംബത്തില്‍ ഒതുങ്ങിയേക്കാം.
ചിലപ്പോള്‍ മണല്മാഫിയയിലേക്ക് നീണ്ടേക്കാം. ചിലപ്പോള്‍ സര്‍ക്കാരിലേക്കും നീളാം. അത് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്. മൂന്നു മാസത്തിനകം അന്വേഷണം അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നിബന്ധനയും അംഗീകരിക്കാന്‍ കഴിയില്ല. സിബിഐ വ്യക്തമാക്കി. സമയബന്ധിതമായി അന്വേഷണം തീര്‍ക്കാന്‍ കഴിയില്ല. സിബിഐ ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണത്തില്‍ പിന്മാറിയ വാര്‍ത്ത വിവാദമായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: