ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണവും വികസനവും രാജ്യത്ത് ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന ചിന്താഗതിയാണ് ലോകത്തിനുള്ളത്. ആ കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും മോദി പറഞ്ഞു.
സംസ്ഥാനങ്ങളിലെ വനംപരിസ്ഥിതി മന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം പതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണം. വനവും ആദിവാസി മേഘലയും ഭൂമി എറ്റെടുക്കല്‍ നിയമ ഭേദഗതി പരിധിയില്‍ കൊണ്ട് വരുമെന്ന പ്രചരണം തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ബണ്‍ വാതകം ഏറ്റവും കുറച്ച് പുറത്ത് വിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ആഗോളതാപനത്തിന്റെയും കാര്‍ബണ്‍ പുറന്തള്ളലിന്റേയും കാര്യത്തില്‍ നമ്മള് ജീവിതരീതി മാറ്റാന്‍ തയ്യാറല്ല. ചിലര്‍ വിചാരിക്കുന്നത്, പരിസ്ഥിതിയും വികസനവും വിരുദ്ധ ധ്രുവങ്ങളില്‍ ആണെന്നാണ്.
എന്നാലത് തെറ്റായ കാഴ്ചപ്പാടാണ്. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുന്നതാണ്. ഊര്‍ജ്ജം സംരക്ഷിക്കുന്ന തരത്തിലുള്ള ജീവിതരീതി ഓരോരുത്തരും വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രകൃതി സംരക്ഷണം എന്നത് ഇന്ത്യയുടെ പാരന്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. നമ്മുടെ മുന്ഗാമികകള് ഉല്പന്നങ്ങള് വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള രീതികള്‍ അവലംബിച്ചവരാണ്.
എന്നാല്‍ പുതിയ തലമുറ അതിന് തയ്യാറല്ലെന്നും മോദി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയെ രക്ഷിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പത്ത് നഗരങ്ങളിലെ വായു മലിനികരണത്തിന്റെ തോത് തത്സമയം അറിയുന്നതിനായുള്ള എയര്‍ കോളിറ്റി ഇന്‍ഡക്സ് സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ആറു പരിസ്ഥിതി നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്യും. കാലാവസ്ഥ വ്യതിയാനം, പശ്ചിമഘട്ടം, വന്യജിവി തുടങ്ങിയ വിഷയങ്ങളും രണ്ട് ദിവസം നീണ്ട് നില്ക്കുന്ന യോഗത്തിന്റെ പരിഗണനയ്ക്ക് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: