ജയ്പുര്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടി. ജോലി സമയത്തെക്കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ദല്‍ഹി-ജയ്പുര്‍ വിമാനത്തിലായിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ 611 ദല്‍ഹിയിലേക്ക് പറക്കുന്നതിന് മുമ്പാണ് സംഭവം.
വിമാനം പുറപ്പെടുന്നതിന് മുമ്പ്് വിമാനത്തിലുള്ള യാത്രികരുടെ എണ്ണം, ഭാരം, ഇന്ധനത്തിന്റെ ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ ട്രിം ഷീറ്റില്‍ രേഖപ്പെടുത്തി വയ്ക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടതാണ് കോ പൈലറ്റിനെ ചൊടിപ്പിച്ചത്. കുപിതനായ ഇയാള്‍ ക്യാപ്റ്റനെ ശകാരിക്കുകയും അടിക്കുകയുമായിരുന്നെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
സാധാരണയായി ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അത് അതത് വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വിമാനം റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുമെന്നതിനാല്‍ ക്യാപ്റ്റന്‍ അതിന് തയ്യാറായില്ല.
കോ പൈലറ്റ് കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അയാള്‍ക്ക് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നുമാണ് വിവരം.
അതേസമയം കോക്ക്പിറ്റിനുള്ളില്‍ കയ്യാങ്കളി ഉണ്ടായെന്ന വാദം എയര്‍ ഇന്ത്യ തള്ളി. ഇരുവരും തമ്മില്‍ വാഗ്വാദം മാത്രമാണ് ഉണ്ടായതെന്നും പരിഹരിച്ചെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. ഇതോടൊപ്പം ഇരുവരേയും ജോലിയില്‍ നിന്നും മാറ്റി നിര്ത്തിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: