ന്യൂദല്‍ഹി:മുന്‍ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പുതിയ പാര്‍ട്ടി ഹിന്ദുസ്ഥാനി അവാമ് മോര്‍ച്ച (എച്ച്എഎം) എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഈ മാസം അവസാനം ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കാമെന്നാണ് അറിയുന്നത്.
മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഈമാസം 15ന് ദല്‍ഹിയില്‍ മാഞ്ചി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍ഡിഎയില്‍ എച്ച്എഎം ചേരുന്നത് സംബന്ധിച്ച തീരുമാനം അന്നുണ്ടായേക്കും. മാഞ്ചിയെ പിന്തുണക്കുന്ന ഒരു മുന്‍മന്ത്രിയും ഇക്കാര്യം ശരിവെക്കുന്നു. ബിജെപിയുമായുള്ള സഖ്യചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കും.
എന്‍ഡിഎയില്‍ ചേരരുതെന്നും ജനതാ പരിവാറിന്റെ ഭാഗമായി നില്‍ക്കണമെന്നും ആര്‍ജെഡി സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ ജനതാപരിവാറിന്റെ ഭാഗമായ സഹചര്യത്തില്‍ ഒരുകാരണവശാലും അതില്‍ ചേരാനാവില്ല. എച്ച്എഎം ഏപ്രില്‍ 20ന് പാട്നയില്‍ റാലി നടത്തുവാനും ഉദ്യേശിക്കുന്നുണ്ട്. ഇതില്‍ അഞ്ച് ലക്ഷംപേര്‍ പങ്കെടുക്കുമെന്ന് ഇവര്‍ അവകാശപ്പെട്ടു.
മാഞ്ചിക്ക് ജനങ്ങളില്‍നിന്നും നല്ലപ്രതികരണം ലഭിക്കുന്നതായും ഒരു ജെഡിയു നേതാവ് പറഞ്ഞു. പിന്നോക്കവിഭാഗങ്ങള്‍ മാഞ്ചിയെ പിന്താങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഏഴ-എട്ട് മാസങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ പിന്തുണ നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍.
ബിജെപിയും എച്ച്എഎമ്മുമായുള്ള സഖ്യം ഏറെഗുണകരമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹാദളിത് വിഭാഗക്കാര്‍ ഈ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാറിന് പരമ്പാരാഗതമായ പിന്നോക്ക വോട്ടുകള്‍ എച്ച്എഎം നേടുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: