ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ക്കുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയില്‍ പുതിയ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതോടൊപ്പം ആദായ നികുതി വകുപ്പ് ഈ കേസില്‍ സ്വീകരിച്ച നടപടികളും കോടതിയില്‍ വിശദമാക്കും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിച്ച റിപ്പോര്‍ട്ടുകളടക്കമാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എം ബി ഷാ അദ്ധ്യക്ഷനായ സമിതി രണ്ട് സമ്പൂര്‍ണ യോഗങ്ങളാണ് ചേര്‍ന്നത്. എസ്ഐടിക്ക് കീഴില്‍ വരുന്ന ഏജന്‍സികളില്‍ നിന്നുള്ള എല്ലാ വിവരങ്ങളും സമിതി സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. കള്ളപ്പണ നിക്ഷേപം തടയുന്നതിന് നികുതി വെട്ടിപ്പ് കുറ്റമാക്കുക, പ്ളാസ്റ്റിക് പണം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക, വന്‍ തുകകള്‍ കൈമാറുന്നതിന് പാന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സമിതി സര്‍ക്കാരിന് മുന്‍പാകെ വച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബഡ്ജറ്റ് പ്രസംഗത്തിനിടെ നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടി കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടാകും ഇനി സമിതി സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: