ഡെറാഡൂണ്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വ്യാജ ഐഎഎസുകാരിയായി പ്രവേശനം നേടിയയുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റൂബി ചൗധരി എന്ന യുവതിയാണ് പൊലീസ് പിടിയാലാകുന്നത്. ഇവര്‍ക്കെതിരെ ചതി, കള്ളപ്രമാണമുണ്ടാക്കല്‍, ആള്‍മാറാട്ടം നടത്തല്‍ എന്നിവയ്ക്ക് കേസെടുത്തു.
ഉത്തര്‍ പ്രദേശിലെ മുസോറിയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ എന്ന നിലയില്‍ എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉപയോഗിച്ച് ഏഴ് മാസത്തോളം അക്കാദമിയില്‍ താമസിച്ചു വരികയായിരുന്നു.
ഏതാനും ദിവസം മുന്‍പാണ് റൂബി ചൗധരി ഐഎഎസ് നേടിയിട്ടില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്ന് അക്കാദമി അധികൃതരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു നിയമനം നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജെയ്നാണെന്നാണ് റൂബി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴയായി 20 ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ സൗരഭ് ജെയ്ന്‍ തനിക്കു ലൈബ്രറിയില്‍ ജോലി നല്‍കുകയായിരുന്നു. ഇതില്‍ ആദ്യ ഗഡുവായി അഞ്ചു ലക്ഷം നല്കി. മറ്റു പരിശീലനാര്‍ഥികള്‍ക്കു നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്കിയതും സൗരഭാണ്.
ഉത്തരകാശി മുന്‍ ജില്ലാ കലക്ടര്‍ കൂടിയായ സൗരഭ് രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തില്‍ വന്‍ സ്വാധീനമുള്ളയാണ്.
എന്നാല്‍ ഐ.എ.എസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കി. റൂബിയുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പറഞ്ഞ ഡെപ്യൂട്ടി ഡയറക്ടര്‍ അവര്‍ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് കൊടുക്കുമെന്നും പറഞ്ഞു.
ഈ സംഭവങ്ങള്‍ കുടുംബവുമായുള്ള തന്റെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കിയെന്ന് റൂബി പറഞ്ഞു. താന്‍ വളരെ സമ്മര്‍ദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: