ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 72 ക്യാന്‍സര്‍ സെന്‍ഡറുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ജെപി നഡ.
ലോകസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ജീവിത രീതിയിലെ വ്യത്യാനം അനുസരിച്ച് ക്യാന്‍സര്‍, ഡയബറ്റിസ്, ഹൈപ്പര്ടെന്ഷന് മുതലായ രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. കൂടാതെ രോഗികളും ക്രമാതീതമായി കൂടുകയാണ്- നഡ പറഞ്ഞു
ക്യാന്‍സര്‍ പോലിള്ള രോഗങ്ങള്‍ക്ക് നിയന്തണം വരുതേണ്ടതുണ്ടെന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇത്തരത്തിലുള്ള രോഗങ്ങള്‍ കണ്ടെത്താനും ചികിത്സിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അതിന് ഇത്തരം ക്യാന്‍സര്‍ സെന്‍ഡറുകള്‍ മുതല്‍ കൂട്ടാകും.
ദേശീയ തലത്തില്‍ രണ്ടും സംസ്ഥാന തലങ്ങളില്‍ ഇരുപതും ക്യാന്‍സര്‍ സെന്ഡറുകള്ക്കാണ് പദ്ധതിയിടുന്നത്. മൂന്നാം ഘട്ടമായി 50 സെന്‍ഡറുകള്‍ കൂടി പണിയുന്നതോടെ 72 സെന്ഡറുകള്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: