ന്യൂദല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നേരെ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഐക്യജനതാദള്‍ ദേശീയ പ്രസിഡന്റ് ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചു. സ്മൃതിയെ താന്‍ ബഹുമാനിക്കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ഇന്‍ഷ്വറന്‍സ് ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ഇന്ത്യയിലെ സ്ത്രീകളെ മോശമായി കാണിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് പിന്‍വലിക്കണമെന്ന് സ്മൃതി ആവശ്യപ്പെട്ടപ്പോഴായിരുന്നു അവര്‍ക്കു നേരെ യാദവ് വിവാദ പരാമര്‍ശം നടത്തിയത്.
നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് എനിക്കറിയാം എന്നായിരുന്നു യാദവിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സ്മൃതി ഇറാനിയോട് എനിക്ക് ബഹുമാനമാണുള്ളത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ അവരെ ആദ്യം പിന്തുണച്ച് രംഗത്ത് വന്നത് ഞാനാണ്. ഇപ്പോള്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളില്‍ വന്നതു പോലെ സംസാരിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല യാദവ് വിശദീകരിച്ചു.
രാജ്യസഭയില്‍ സര്‍ക്കാരിനെ നയിക്കുന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് വിവദ പരാമര്‍ശത്തെ കുറിച്ച് വിശദീകരണം നല്കി പ്രശ്നം അവസാനിപ്പിക്കാന്‍ യാദവിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംസാരിച്ച യാദവ്, ബിജെപി മന്ത്രിസഭയിലെ രണ്ട് വനിതാ അംഗങ്ങളെ താന്‍ ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: