കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി കയ്യേറി എന്ന കേസില്‍ കോടതി നിര്‍ദേശത്തെതുടര്‍ന്ന് ഒഴിപ്പിക്കാനെത്തിയ പോലീസും റവന്യൂ അധികാരികളും വെള്ളിയാഴ്ച്ച വീണ്ടും ഒഴിപ്പിക്കല്‍ നാടകം നടത്തി. 2014 മെയ് ആദ്യവാരമായിരുന്നു ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് വയനാട് താഴെഅരപ്പറ്റയിലെയും പൊഴുതനയിലെയും കയ്യേറ്റകേന്ദ്രങ്ങള് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ സിപിഎം ചെറുത്തുനില്‍പ്പ് എന്നാരോപിച്ച് ഒഴിപ്പിക്കല്‍ നാടകം നടത്തുകയായിരുന്നു. കമ്പനി വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ 2015 ഫെബ്രുവരി 25നകം ഒഴിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതെതുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് ഇവിടങ്ങളില്‍ നിലയുറപ്പിച്ചത്. പൊഴുതന, പെരിങ്കോട, കുറിച്ച്യര്‍മല, കുറുവന്‍തോട്, താഴെഅരപ്പറ്റ ഭാഗങ്ങളില്‍ കല്‍പ്പറ്റ ഡിവൈഎസ്പി എ.കെ.സാബു, വയനാട് സബ് കലക്ടര്‍ ശീറാംസാംബശിവറാവു, എഡിഎം ഗംഗാധരന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും ജലപീരങ്കി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
അരപ്പറ്റയിലും പൊഴുതനയിലും നൂറോളം സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാരുമായി റവന്യു അധികൃതര്‍ സംസാരിച്ച് ധാരണയിലെത്തി അറസ്റ്റ് ചെയ്യല്‍, ഒഴിപ്പിക്കാതിരിക്കല് നാടകം നടത്തുകയായിരുന്നു. പ്രതിഷേധമില്ലാത്ത കുറവന്തോട് ഏഴ് കുടിലുകളുടെ വേലികള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. സിപിഎം പ്രതിരോധത്തെതുടര്‍ന്ന് ഒഴിപ്പിക്കല്‍ നടന്നില്ലെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമമാണ് വയനാട്ടില്‍ നടന്നത്. രണ്ട് സമരകേന്ദ്രങ്ങളിലും നേതാക്കള്‍ അണികളോട് നാടകപദ്ധതി വിശദീകരിക്കുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: