വിശക്കുന്നവനും വിശ്രമിക്കേണ്ടവനും വഴികാട്ടാന്‍ വഴിയോരത്ത് രാവുംപകലും മറന്ന് നില്ക്കുന്ന ý മറ്റൊരു കൂട്ടരുമുണ്ട്. തസ്തികയില്‍ സെക്യൂരിറ്റിയാണ്. ആ ജോലിയുമുണ്ട്, മറ്റൊരു ജോലിയുമുണ്ട്. ബോര്‍ഡ് പിടിച്ച് നില്ക്കുക.
പക്ഷേ രണ്ടു ഡ്യൂട്ടിക്കും കൂടിയുള്ള ശമ്പളം ഒരു ഡ്യൂട്ടിക്ക് പോലും മതിയാവില്ല. ദേശീയ പാതയോരത്തും പ്രധാന നഗരങ്ങളിലും യൂണിഫോം ധരിച്ച് കൈയില്‍ ഒരു ബോര്‍ഡുമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരെ എങ്ങും കാണാം. ഇവര്‍ക്ക് രാവും പകലുമെന്ന വ്യത്യാസമില്ല. എട്ട് മണിക്കൂറെന്ന അന്താരാഷ്ട്ര തൊഴില്‍ നിയമം ഇവര്‍ക്ക് ബാധകമല്ല. സാധാരണ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവുമെങ്കില് ഇക്കൂട്ടര്‍ക്ക് ഇതും നിഷിദ്ധം.
ലാത്തിക്കൊപ്പം ഹോട്ടല്‍ എന്നെഴുതിയ ഒരു ബോര്‍ഡും . ഇവരുടെ തസ്തികയും സെക്യൂരിറ്റി എന്നത് തന്നെ. ജോലിയാകട്ടെ ഇതു വഴി പോകുന്നവരെ കടയിലേക്ക് ആകര്‍ഷിക്കുക.
തിളച്ചുപൊന്തുന്ന പൊരിവെയിലിലും പാതിരാവിലെ മഞ്ഞിലും, മഴയിലും ഒരേ നില്പ്. ഭക്ഷണം കഴിച്ചോ, വെള്ളം കുടിേച്ചാ ആര്‍ക്കുമറിയേണ്ട.കാലുകുഴഞ്ഞാലും തളര്‍ന്ന് വീണാലും ഉടമക്ക് ബാധകമല്ല. തന്റെ സ്ഥാപനത്തിലേക്ക് ആളുകെ ആകര്ഷിക്കുന്നുണ്ടോയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. സ്ഥാപനത്തിലെത്തുന്ന ആള് കുറഞ്ഞാല്‍ വരുമാനക്കുറവുണ്ടായാല് ആ കുറ്റത്തിന് ഉത്തരവാദിത്വം ബോര്‍ഡ് ചുമക്കുന്ന സെക്യൂരിറ്റിക്കാരനാണ്.
ചുവരില്‍ തൂക്കേണ്ടý ബോര്‍ഡാണ് സുരക്ഷിതമായി സുരക്ഷാ ജീവനക്കാരനില്‍ എല്പ്പിച്ചിരിക്കുന്നത്. ചിലര്‍ ഒരു കുട കൊടുക്കും. അത് പിടിച്ച് നില്ക്കാം. എന്നാല്‍ ചില ഉടമകളാകട്ടെ തൊപ്പിയില്‍ അവസാനിപ്പിക്കും. രാവിലെ നിന്നാല്‍ ഇത് അവസാനിക്കുക രാതി പത്ത് മണിക്കാണ്. കാലു കഴച്ചാല് ഒന്നിരിക്കാന്‍ പോലും സാധിക്കാത്ത തൊഴില്‍ പീഢനം. ഇത്തരത്തില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പേരാണ് ഈ മേഖലയില്‍ ഉള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം യാതൊരു കണക്കുമില്ലം. അസംഘടിതരായ ഇവര്‍ക്ക് സമൂഹത്തിന്റെ മുന്നില്‍ യാതൊരു പരിഗണനയും ലഭിക്കുന്നില്ല.
രാത്രി കാലങ്ങളില്‍ സ്ഥാപനങ്ങളുടെ കാവല്‍ ഭടന്മാരായി നില്ക്കുന്ന ഇവരെ എന്ത് കൊണ്ട് പോലീസിന് അവരുടെ സഹായിയായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുകൂടാ ?. രാത്രിയുടെ നിശ്ബദതയില്‍ കവര്‍ച്ചക്കായി ഇറങ്ങുന്ന മോഷ്ടാക്കളെ കുടുക്കാന്‍ സെക്യുരിറ്റി സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ പോലും പോലീസിന് സാധിക്കുന്നില്ല.
സംസ്ഥാനത്തെ സെക്യുരിറ്റി ജീവനക്കാരെ കുറിച്ച് വ്യക്തമായ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വേണമെന്ന് സെക്യൂരിറ്റി അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ടോളി ചാക്കോള പറയുന്നു. തൃശൂരില്‍ തന്നെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കൊലപാതകമടക്കം അഞ്ച് കേസുകള്‍ തെളിക്കുന്നതില്‍ സെക്യൂരിറ്റി ജീവനക്കാര്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. എന്നാല്‍ പലപ്പോഴും പോലീസ് അടക്കമുള്ളവര്‍ ഇവരെ മറ്റൊരു കണ്ണോടു കൂടിയാണ് കാണുന്നതെന്നും ജീവനക്കാരും അസോസിയേഷനുകളും ആരോപിക്കുന്നു.
ജീവനക്കാരെ റിക്രൂട്ടിംഗ് എജന്‍സികള്‍ക്ക് പുറമേ ജോലി ഏല്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ ഉടമയും ഇവരെ പരമാവധി ചൂഷണം ചെയ്താണ് വിടുന്നത്. കൊച്ചിയിലും മറ്റും സെക്യൂരിറ്റി എജന്‍സികള്‍ നടത്തുന്ന വന്‍കിട സ്ഥാപനങ്ങള്‍ പ്രതിമാസം കൊയ്യുന്നത് ലക്ഷങ്ങളാണ്. സാധാരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം 10000 മുതല്‍15000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത് പരമാവധി എഴായിരം രൂപയും.
വിവാഹങ്ങള്‍, വന്‍കിട സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ എന്നിവയിലും ഇവര്‍ ചൂഷണത്തിന് വിധേയരാകുന്നു. ഇത്തരം ചടങ്ങുകളില്‍ വാഹന പാര്‍ക്കിംഗിനായാണ് ഇവരെ വിനിയോഗിക്കുന്നത്. എന്നാല്‍ ലഭിക്കുന്ന കൂലിയാകട്ടെ നിസാരവും. ജോലിയ്ക്കിടെ അക്രമികളുടെ അക്രമണത്തിന് ഇരയാകേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. ജോലിയ്ക്കിടെ കൊല്ലപ്പെട്ടാല്‍ പോലും ഏജന്‍സിയോ സ്ഥാപന്യൂ ഉടമയോ തിരിഞ്ഞു നോക്കാത്തതുമായ സംഭവങ്ങള്‍ നിരവധി. ഇതില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രം. സുരക്ഷാ ജീവനക്കാര്‍ക്കു പേരില്‍ മാത്രം സുരക്ഷ ലഭിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: