കൊല്ലം: മിലിട്ടറി ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസും ചേര്‍ന്ന് പിടികൂടിയ ബോഡോ തീവ്രവാദി അടുത്തിടെ നടന്ന അസാം കൂട്ടക്കൊലകേസിലെ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. നിരോധിത തീവ്രവാദി സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് (എന്‍.ഡി.എഫ്.ബി)യുടെ കമാന്‍ഡറായിരുന്ന അസമിലെ പക്ഷ ജില്ലയില്‍ നിന്നുള്ള റജിനാബസുമത്ര (29)യും ഇയാളുടെ സുഹൃത്ത് സ്വരാംഗ്(20) എന്നയാളുമാണ് ഇന്നലെ കൊല്ലത്ത് പൊലീസിന്റെ പിടിയിലായത്.
റജിനാ ബസുമത്രയെ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സ്റ്റേറ്റ് ഇന്റലിജന്‍സ് വിഭാഗവും സിറ്റി സ്പെഷ്യല്‍ബ്രാഞ്ചും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ അസമില്‍ നടന്ന കൂട്ടക്കൊലയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി വ്യക്തമായത്. കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരന്മാരില് ഒരാളാണ് റജിനാ ബസുമിത്രയെന്ന് മിലിട്ടറി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. മിലിട്ടറി ഇന്റലിജന്റ്സ് നല്കിയ രഹസ്യ വിവരത്തെതുടര്‍ന്ന് ഇന്നലെ വൈകിട്ട് നാലുമണിയോടെ ഡീസന്റ് മുക്കിലെ ജയശ്രീ കാഷ്യു ഫാക്ടറിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: