ആലുവ: ശിവപഞ്ചാക്ഷരീ മന്ത്രത്താല്‍ മുഖരിതമായ മണപ്പുറത്ത് പിതൃമോക്ഷപുണ്യം തേടി ജനലക്ഷങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാത്രി പന്ത്രണ്ട് മണിയോടെ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശിവരാത്രി വിളക്കിനുശേഷമാനണ് പിതൃതര്‍പണ ചടങ്ങുകള്‍ ആരംഭിച്ചത്.
ശിവരാത്രിവിളക്കിന് മുമ്പായി ലക്ഷാര്‍ച്ചനയും പ്രത്യേക ദീപാരാധനയും നടത്തിയിരുന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന് നമ്പൂതിരിപ്പാടും മുല്ലപ്പിള്ളി സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് ഇരുനൂറോളം താല്‍ക്കാലിക ബലിത്തറകള്‍ ഒരുക്കിയിരുന്നു. ഇന്നലെ കറുത്തവാവായിരുന്നതിനാല്‍ പിതൃതര്‍പ്പണം വൈകിട്ടുവരെ നീണ്ടു.
റൂറല്‍ എസ്പി പി.ജി.എച്ച്. യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സേവാഭാരതിയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: