പാരീസ്: ചൊവ്വാഗ്രഹത്തിനു മുകളില്‍ അസാധാരണമായ മേഘപടലങ്ങള്‍ ഉള്ളതായി ജ്യോതിശാസ്ത്രജ്ഞര്‍. ചുവന്നഗ്രഹത്തിനു മുകളിലുള്ള ഈ ആവരണത്തെക്കുറിച്ച് വിശദമായി പഠനം നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 2012 മാര്‍ച്ച് 12 ലാണ് ആവരണം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ചൊവ്വാഗ്രഹത്തില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം ദൂരെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.
ചൊവ്വയുടെ ബാഹ്യഭാഗത്ത് തൂവലിന്റെ ആകൃതിയില്‍ രണ്ട് ആവരണങ്ങളാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ ആദ്യത്തേത് 10 മണിക്കൂറെടുത്താണ് പൂര്‍ണ്ണ ആകൃതിയിലെത്തിയത്. രണ്ടാമത്തേത് 10 ദിവസത്തോളമെടുത്തിരുന്നു. കട്ടിയുള്ള ഒരു വസ്തു മുന്നോട്ട് ഉന്തി നില്ക്കുന്ന രീതിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്്. ഇതില്‍ രണ്ടാമത്തേത് 2012 ഏപ്രില്‍ ആറിനാണ് കണ്ടെത്തിയത്. എന്നാല്‍ ഇവ വളര്‍ച്ചപ്രാപിക്കുന്നതായും ജ്യോതിശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
500 മുതല്‍ 1000 കിലോമീറ്റര്‍ വീതം നാലു ദിശകളിലേക്കും വികസിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. ചൊവ്വയുടെ പരുക്കന്‍ പ്രതലമായ ടെറ സിമ്മേറിയയ്ക്കു മുകളിലായാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ടെറ സിമ്മേറിയയില് നിന്നും 200 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരെയായാണ്. ചൊവ്വയ്ക്കുമുകളിലായി ഇതിനുമുമ്പും ഐസ് ക്രിസ്റ്റലുകളും പൊടിപടലങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഇപ്പോഴത്തേതുപോലെ വികസിക്കുന്നതായിരുന്നില്ല.
പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആവരണം വെള്ളം, കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്നിവമൂലം രൂപപ്പെട്ടതാണെന്ന് സ്പെയിനിലെ പ്രശസ്ത ഗേവഷകന്‍ ആഗസ്റ്റിന് സാന്‍ചെസ് ലാവേഗ നേച്ചര്‍ ജിയോ സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഭൂമിയുടെ പ്രഭാവലയത്തില്‍ നിന്നും രൂപപ്പെട്ട ആവരണമാണിതെന്നും പറയപ്പെടുന്നുണ്ട്. സോളാര്‍ കണികകള്‍ ഭൂമിയുടെ കാന്തികവലയവുമായി കൂട്ടിമുട്ടുമ്പോള്‍ രൂപപ്പെടുന്നതാണ് ഇത്. ഭുമിയുടെ ആവരണത്തേക്കാള്‍ 1000 മടങ്ങ് പ്രകാശമേറിയതാണ് ഇതെന്നും ഭ്രമണപഥത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവര് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: