ഹൂസ്റ്റണ്‍: ഫൊക്കാന മുന്‍പ്രസിഡന്റ് ജി.കെ. പിള്ളയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വ്യാപക പ്രതിഷേധം. ഫൊക്കാനയും ഫോമയും അടക്കമുള്ള മലയാളി സംഘടനകള്‍ പ്രതിഷേധമറിയിച്ചു.
കഴിഞ്ഞദിവസം പിള്ളയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഉടന്‍തന്നെ ബെന്താബ് ആശുപതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പിള്ളയുടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം അപകട നില തരണം ചെയ്തു. അക്കൗണ്ടന്റും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ പിള്ളയ്ക്കു നേരെ ഇതിനു മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. അന്നു കറുത്തവംശജരായിരുന്നെങ്കില് വെളുത്തവരാണ് ഇത്തവണ ആക്രമണത്തിനു പിന്നില്‍. പണം ആവശ്യപ്പെട്ടയുടനെ പേഴ്സ് നല്‍കിയെങ്കിലും അക്രമി നിറയുതിര്ക്കുയായിരുന്നു.
40 കൊല്ലമായി ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന പിളള 2011-2012ല്‍ ഫൊക്കാനാ പ്രസിഡന്റായിരുന്നു. 2012 ല്‍ ഹ്യൂസ്റ്റണില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ അദ്ദേഹമായിരുന്നു പ്രസിഡന്റ്.
ആക്രമണത്തില്‍ ഫൊക്കാന പ്രതിക്ഷേധിച്ചു
ഭാരതീയര്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ നിയമപാലകരുടെ പക്കല്‍ നിന്നു പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. ഇത് കുറ്റവാളികള്‍ക്ക് വിഹരിക്കുവാന്‍ അവസരം നല്കുന്നു. ഫൊക്കാന പത്രക്കുറിപ്പില്‍ പറഞ്ഞു
ഫോമ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ്) വെടിവയ്പ്പിനെ അപലപിച്ചു.
ഒരു വര്‍ഷത്തിനിടെ മൂന്നു മലയാളി കുട്ടികളെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൂന്നാമനെ ഇതുവരെ കണ്ടെത്തായില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും നടക്കാതിരിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ജാഗ്രത പുലര്‍ത്തണമെന്നും, ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും അഭ്യര്‍ത്ഥിച്ചു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ടി എന്‍ നായരും പ്രതിഷേധിച്ചു.
കുറ്റവാളിയെ നിയമത്തിനു മുന്പില് കൊണ്ടു വരണമെന്ന് ‘നാമം’ പ്രസിഡന്റ് മാധവന് ബി.നായര്‍ ആവശ്യപ്പെട്ടു.
ഫിലഡല്‍ഫിയയിലെ ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളിസ് ഇന്‍ (അമേരിക്ക (ഓര്മ) സംഭവത്തില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: