ജമ്മു:പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2014ല്‍. ജമ്മു കശ്മീരിലെ ഭാരത-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 550 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവും മോശമായ സാഹചര്യമുണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13പേര് ഇവിടെ കൊല്ലപ്പെട്ടു.
ജമ്മുകശ്മീര്‍ ലൈന്‍ ഓഫ് കണ്‍ട്രോളിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും 562 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. സാധാരണ ജനങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. 410 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അന്താരാഷ്ട്ര അതിര്‍ത്തിയിലും 152 തവണ ലൈന്‍ ഓഫ് കണ്‍ട്രോളിലും അരങ്ങേറി. ഇതില്‍ അഞ്ച് പട്ടാളക്കാര്‍ ഉള്‍പ്പടെ 19പേര് മരിച്ചു. 150പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാന്റെ കനത്ത ഷെല്ലിങ്ങിനെ തുടര്‍ന്ന് ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ 32000 ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 1971ലെ ഭാരത-പാക്കിസ്ഥാന് യുദ്ധസമയത്താണ് ഇത്തരത്തിലുള്ള ഫെല്ലിങ് ഉണ്ടായത്.
വാജ്പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 2003ല്‍ അതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിയിരുന്നു. അതേസമയം,നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ പാക്കിസ്ഥാന് അതിശക്തമായ തിരിച്ചടിയാണ് നല്‍കിയത്. പാക്കിസ്ഥാന് കനത്തനാശവും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: