ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം താറുമാറായി. നൂറോളം ട്രെയിനുകളും 60ല്‍ അധികം വിമാനങ്ങള്‍ വൈകി. നോയിഡ എക്സ്പ്രസ് വേയിലും വടക്കന്‍ ഡല്‍ഹിയിലും റോഡിലെ മൂടല്‍ മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. ഉത്തര്‍പ്രദേശില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് 16 പേര് മരിച്ചു.
ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസ് ഇന്നു രാവിലത്തെ താപനില രേഖപ്പെടുത്തി. ഞായറാഴ്ച ഇത് 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 16 വിമാനങ്ങള്‍ റദ്ദാക്കി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചദൂരം 100 മീറ്ററില്‍ താഴെയായതിനാലാണിത്. 30 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചു.
ഉത്തര്‍പ്രദേശില്‍ തണുത്ത കാറ്റും കനത്ത മൂടല്‍മഞ്ഞും ജനജീവിതം താറുമായറായി . ഉത്തര്‍പ്രദേശില്‍ പല സ്ഥലങ്ങളിലായി 16 മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലും ഹരിയാനയിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. പഞ്ചാബിലെ അമൃത്സറില് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
ജമ്മു കശ്മീരിലും കനത്ത ശൈത്യം. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ കുറഞ്ഞ താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞു. കാര്‍ഗില്‍ ആണ് സംസ്ഥാനത്തെ ഏറ്റവും തണുത്ത പ്രദേശം. മൈനസ് 15.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ താപനില.
മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കനത്ത ശൈത്യം. നാഗ്പൂരില്‍ താപനില അഞ്ച് ഡിഗ്രിയോളം താഴ്ന്നു. ഇത് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്.രാജസ്ഥാനിലെ കടുത്ത തണുപ്പും മൂടല്‍മഞ്ഞും കാരണം 16 ട്രെയിനുകളാണ് വൈകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: