ബാംഗ്ലൂര്‍ ബ്രിഗേഡ് റോഡിനു സമീപ്പമുള്ള ചര്‍ച്ച് സ്ട്രീറ്റിലുള്ള കോക്കനട്ട് റസ്റ്റോറണ്ടിന് സമീപത്താണ് ചെറു ശക്തിയുള്ള ബോംബ് പൊട്ടിത്തെറിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ ഭവാനി എന്ന സ്ത്രീയെ മല്ല്യ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മറ്റൊരു യുവാവും ചികിത്സയിലാണ്.
വൈകീട്ട് 8.30 നാണ് തിരക്കേറിയ തെരുവില്‍ ബോംബ് പൊട്ടിയത്.സംഭവത്തെ തുടര്‍ന്ന് നഗരത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.കേന്ദ്ര നിയമ മന്ത്രിസദാനന്ദ ഗൗഡ സംഭവസ്ഥലം സന്ദര്‍ശിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്‍ ഐ എ യും ബോംബ് നിര്‍വീര്യ വിഭാഗവും സംഭവ സ്ഥലത്തെത്തിയിടുണ്ട്.സ്ഥലത്തുനിന്നും കണ്ടെത്തിയ സ്ഫോടനത്തിനുപയോഗിച്ച ഉപകരണം പൊതിഞ്ഞു കൊണ്ട് വന്നതെന്നു കരുതുന്ന തെലുങ്ക് പത്രത്തിന്റെ അവശിഷ്ടങ്ങളും മറ്റു തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.പൂച്ചട്ടികള്ക്കുള്ളിലാണ് കഋഉ ഒളിപ്പിച്ചു വെച്ചിരുന്നത് എന്ന്സ്ഥി രീകരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്തെ ഇഇഠഢ ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണോദ്യഗസ്തര്ക്ക് കൈമാറിയിട്ടുണ്ട്.ജനങ്ങളോട് അഭ്യൂഹങ്ങളോദു പ്രതികരിക്കാതിരിക്കാനും ശാന്തരായിരിക്കാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.സംഭവം പുതുവത്സരവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: