കോട്ടയം: സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തൂ എന്ന ആഹ്വാനവുമായി നടപ്പാക്കുന്ന ഘര്‍ വാപ്സിക്ക് സംസ്ഥാനത്തും ആശാവഹമായ പ്രതികരണം. കേരളത്തില്‍ വിവിധകാരണങ്ങളാല്‍ ഹിന്ദുധര്‍മ്മം വിട്ട് ഇതര മതവിശ്വാസങ്ങളിലേക്ക് പോയവരെ സ്വധര്‍മ്മത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള കര്‍മ്മപദ്ധതി ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ വിവിധജില്ലകളില്‍നിന്നും സ്വധര്മ്മത്തിലക്ക് മടങ്ങിയെത്താന്‍ താത്പര്യം പ്രകടപ്പിച്ചുള്ള നിരവധി ഫോണ്‍കോളുകള്‍ ഹിന്ദുഹെല്പ് ലൈനിന് ലഭിക്കുന്നുണ്ടെന്ന് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 9497545511 എന്ന ഹിന്ദുഹെല്പ് ലൈന്‍ നമ്പരിലേക്കാണ് അന്വേഷണങ്ങളെത്തുന്നത്. സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരാനുള്ള താത്പര്യം പ്രകടിപ്പിക്കുന്ന ഫോണ്കോളുകള്ക്കുപുറമെ ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വധഭീഷണി അടക്കമുള്ള പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ഹിന്ദു ഹൈല്‍പ് ലൈന്‍ ഡിസംബര്‍ 25നാണ് കേരളത്തിലും പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാലക്കാട് കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ ഇതിനകം സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട്, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ഘര്‍ വാപസി നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ശുദ്ധിഹോമവും ഉപനയനവും അടക്കമുള്ള ചടങ്ങുകള്‍ നടത്തിയാണ് സ്വധര്‍മ്മത്തിലേക്ക് ആളുകളെ മടങ്ങിയെത്താന്‍ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: