തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ ഏത് തരത്തിലുള്ള ഹീന നടപടിയും സ്വീകരിക്കാനും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മടിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും വിഎസ് ആരോപിച്ചു. ഉദ്യോഗസ്ഥര്‍ ഇതിനു വഴങ്ങാതെ വന്നപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥരെ മാറ്റി തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നതായും പുതുതായി നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് ഉരുട്ടികൊലക്കേസില് പ്രതിയാണെന്നും വിഎസ് പറഞ്ഞു.
ബാറുടമകളെ സ്വാധീനിച്ച് മാണിയെ രക്ഷിക്കുന്നതിനായാണ് മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു. നിയമസഭ പിരിഞ്ഞ ശേഷം നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ കുത്തിയിരുന്ന് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: