തിരുവനന്തപുരം: പോലീസിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ പ്രചരണം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നിലവിലെ സാഹചര്യത്തില്‍ കേരള പൊലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ളേഡ് മാഫിയയെ നേരിടാന്‍ മാവോയിസ്റ്റുകളുടെ സഹായം വേണ്ട.
പൊലീസുകാരും ബ്ളേഡ് പലിശക്കാരും തമ്മില്‍ ഒത്തുകളിക്കുന്നതായി മാവോയിസ്റ്റുകള്‍ കാട്ടുതീ എന്ന ബുളറ്റിനിലൂടെ വെളിപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
സ്വന്തം ഭീകരമുഖം മറച്ച് വച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രാണിത്.
മാവോയിസ്റ്റുകളുടെ ആ നീക്കം വിലപ്പോവില്ല. വെറും പബ്ളിസിറ്റിക്ക് വേണ്ടി നടത്തുന്നതാണിതെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിലെ ആദിവാസികള്‍ക്കൊപ്പമാണ് ഇത്തവണ പുതുവര്‍ഷം ആഘോഷിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: