ശബരിമല : ശബരിമലയെ ദേവസ്വം ബോര്‍ഡില്‍നിന്നും അടര്‍ത്തിമാറ്റി കേന്ദ്രഗവണ്മെന്റ് ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ഏംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ശ്രീകുമാര്‍ പറഞ്ഞു. ഇത്തരം പ്രചാരണ നീക്കത്തിനു പിന്നില്‍ വികസന വിരോധികളാണ്. ദേവസ്വം ബോര്‍ഡിന്റെ എല്ലാ അധികാരങ്ങളും നിലനിര്‍ത്തി തന്നെയാകും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക. ഇതില്‍ ആശങ്ക വേണ്ട. ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പ്രസാദവിതരണത്തെ അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമായി സ്വകാര്യഏജന്‍സി നടത്തുന്ന തട്ടിപ്പിനെകുറിച്ച് ദേവസ്വംബോര്‍ഡും, ഗവണ്മെന്റ് ഏജന്‍സികളും ഊര്‍ജ്ജിതമായി അന്വേഷണം നടത്തണം.
ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം. ശബരിമലയിലെ പരിപാവനമായ പ്രസാദം കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യാന്‍ ബോര്‍ഡിന് സംവിധാനം ഉണ്ടായിരിക്കേ ഇത്തരം സ്വകാര്യ ഏജന്‍സികളുടെ നിക്കങ്ങള്‍ക്കെതിരെ ജാഗരൂകരാകണമെന്നും, 22 ന് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ദേവസ്വം എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ശ്രീകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: