ന്യൂദല്‍ഹി: ഭാരത-ചൈന അതിര്‍ത്തി പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുമെന്നും അതിര്ത്തികാര്യങ്ങള്ക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് വിദഗ്ധ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്നും സംയുക്ത പ്രസ്താവന. അതിര്‍ത്തി തര്‍ക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായാണ് സംയുക്തസമിതിയുടെ പ്രവര്‍ത്തനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഭാരത- ചൈന സംയുക്ത പ്രസ്താവനയിറക്കാന്‍ സാധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വലിയ വിജയമാണ്.
അതിര്‍ത്തിപ്രശ്നങ്ങളില്‍ നീതിപൂര്‍വ്വവും രണ്ടു രാഷ്ട്രങ്ങള്‍ക്കും സ്വീകാര്യവുമായ പോംവഴി കണ്ടെത്താനാണ് ഭാരതത്തിന്റെയും ചൈനയുടെയും തീരുമാനം. 2005 ഏപ്രിലില്‍ ഒപ്പുവെച്ച കരാറനുസരിച്ചുള്ള സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
പരസ്പരവിശ്വാസം വര്‍ധിപ്പിക്കാന്‍ സൈനിക സഹകരണം ഊര്‍ജ്ജിതമാക്കും. ഇരു രാജ്യങ്ങളുടേയും പ്രതിരോധമന്ത്രാലയവും സൈനിക നേതൃത്വവും തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തും. നാലാമത് സംയുക്ത സൈനിക പരിശീലന പരിപാടി ഉടന്‍ സംഘടിപ്പിക്കും. നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസ പരിപാടിയും ഉടനുണ്ടാവും. സമാധാനപാലനത്തിനും ഭീകരതയെ നേരിടുന്നതിനും കടല്‍ക്കൊള്ളക്കാരില്‍ നിന്നുള്ള നാവിക സംരക്ഷണത്തിനും തീരദേശ സുരക്ഷയ്ക്കും ദുരന്തനിവാരണ ത്തിനുമെല്ലാം പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. സമുദ്രസഹകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യഘട്ട സംഭാഷണം നടത്തും.
രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താനും മോദി- സി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണയായി. രാഷ്ട്രീയ സംഭാഷണങ്ങളും ഒത്തുചേരലുകളും വര്‍ധിപ്പിക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ തലവന്മാര് തമ്മിലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. വ്യാവസായിക നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജ്ജ വിനിയോഗം, പരിസ്ഥിതി സംരക്ഷണം, സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കൂട്ടായ്മ ശക്തമാക്കും.
വന്‍ വ്യാവസായിക പാര്‍ക്കുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനും റെയില്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനുമുള്ള ചൈനയുടെ തീരുമാനത്തെ ഭാരതം അഭിനന്ദിച്ചു. ഭാരത-ചൈന സാമ്പത്തിക സംഭാഷണങ്ങളുടെ 7-ാം ഘട്ടം ഈ വര്‍ഷം ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കും. ബാങ്ക് ഓഫ് ചൈനയുടെ ഒരു ശാഖ മുംബൈയില്‍ തുറക്കും. ഭാരതീയ ഭാഷകള്‍ ചൈനയിലും ചൈനീസ് ഭാഷ ഭാരതത്തിലും പഠിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ചൈനയിലേക്കുള്ള സി ജിന്‍പിങ്ങിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ ചൈനാ സന്ദര്‍ശന തീയതി വ്യക്തമാക്കും. ത്രിദിന പര്യടനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഇന്നലെ മടങ്ങി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: