ന്യൂദല്‍ഹി: പുതിയ കരസേനാ മേധാവി ജനറല്‍ ദര്‍ബീര്‍ സിംഗ് സുഹാഗ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കി.ഭാരത ജവാന്റെ തലവെട്ടിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതിശക്തമായ തിരിച്ചടി ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കരസേനാ മേധാവിയായ ശേഷം ആദ്യത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പൂഞ്ചില്‍ ലാന്‍സ് നായിക്ക് ഹേമരാജിനെ വെടിവെച്ചു കൊന്നശേഷം പാക് പട്ടാളം അദ്ദേഹത്തിന്റെ തലയറുത്തത്. ഇതിന് അനുയോജ്യമായ തിരിച്ചടി ഭാരതം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: