മുംബൈ: മോണയിലെ നീരിനും പല്ലുവേദനയ്ക്കും ചികില്‍സ തേടിയെത്തിയ പതിനേഴുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 232 പല്ലുകള്‍.. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിത്. സാധാരണമനുഷ്യര്ക്കുള്ളതിന്റെ ഏഴിരട്ടി പല്ലുകളാണ് പത്താം കളാസ് വിദ്യാര്‍ഥി ആശിക് ഗവായി(17)യുടെ വായില്‍ നിന്ന് ബൈക്കുള ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഓപ്പറേഷനിലൂടെ നീക്കിയത്.റെക്കാര്‍ഡാണിത്.
ബുല്‍ധാന സ്വദേശി ആശിക് വായുടെ വലതുവശം നീരുവന്ന് വീര്ത്തിരിക്കുന്നുവെന്നു പറഞ്ഞാണ് ആശുപത്രിയില്‍ എത്തിയത്. പല പല ഡോക്ടര്മാരെക്കണ്ടെങ്കിലും അവരാരും കാരണം കണ്ടെത്തിയിരുന്നില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയാണ് കുട്ടിക്കുള്ളതെന്ന് കണ്ടെത്തിയത്.
ഓപ്പറേഷന് മാത്രമായിരുന്നു ഏകപോംവഴി. തിങ്കളാഴ്ച ഏഴു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് പല്ലുകള്‍ നീക്കിയത്. മോണയ്ക്കുള്ളില്‍ ചെറിയ ചെറിയ പല്ലുകളായിരുന്നു. അവയ്ക്കോ പലപല വലിപ്പവും. ചിലവയ്ക്ക് കടുകുമണിയുടെ വലിപ്പമേ ഉള്ളൂ. ചിലവയ്ക്ക് ചെറിയ മാര്‍ബിള്‍ കഷ്ണത്തിന്റെ വലിപ്പവും.മൊത്തം232 എണ്ണമുണ്ടായിരുന്നു.ഡോ. സുനന്ദ ധീവരെ പാല്വാങ്കര് പറഞ്ഞു. അവയെല്ലാം മറ്റു പല്ലുകളേപ്പോലെ വളര്‍ന്നു വരികയുമായിരുന്നു. അവയെല്ലാം വലുതായിരുന്നെങ്കില്‍, വേദന അസഹ്യമാകുമായിരുന്നു. എല്ലാം തന്നെ ഒരു അണപ്പല്ലുമായി ബന്ധപ്പെട്ടാണ് വളര്‍ന്നിരുന്നതും. ഓപ്പറേഷനിടയില്‍ പല്ലിനു സമീപം പാറപോലുള്ള ഒരു വളര്‍ച്ചയും കണ്ടു. അത് തുരന്നാണ് മാറ്റിയത്.അണപ്പല്ല് വളരുന്ന സമയത്തുണ്ടായ അപാകതയാകാം ഇതിനെല്ലാം കാരണം.ഇതു കാരണമാകാം അവന്റെ താടിയെല്ല് ദുര്ബലമായിയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: