ന്യൂദല്‍ഹി: ”വളരെ മോശം ഭക്ഷണമാണ് ന്യൂദല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ വിളമ്പിയിരുന്നത്. മൃഗങ്ങള്‍ക്കു പോലും തിന്നാന്‍ കൊള്ളാത്തത്. നിങ്ങള്‍ വിളമ്പിയ ഭക്ഷണം ഒന്ന് രുചിച്ചു നോക്കൂ എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ആ ജീവനക്കാരന്റെ പേരോ മതമോ ഒന്നും അറിയില്ലായിരുന്നു. മതവികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പ്…” താനെയില്‍ നിന്നുള്ള ശിവസേനാ എംപി രാജന് വിചാരെ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. എല്ലാ സമുദായക്കാരും ചേര്‍ന്നാണ് ഞങ്ങളെ തെരഞ്ഞെടുത്തത്. ഞങ്ങള്‍ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാറുമുണ്ട്, രാജന് വിചാരെ തുടര്‍ന്നു.
റംസാന് വ്രതമനുഷ്ഠിക്കുന്നയാളുടെ വായില്‍ ചപ്പാത്തി തിരുകിത്തീറ്റിച്ചുവെന്നും അങ്ങനെ മതവികാരം വ്രണപ്പെടുത്തിയെന്നും മറ്റുമായിരുന്നു വാര്‍ത്ത. സത്യാവസ്ഥ അറിയാന്‍ പോലും ശ്രമിക്കാതെ സംഭവത്തിന് വര്‍ഗീയനിറം പകരുകയായിരുന്നു. മോശം ഭക്ഷണത്തെപ്പറ്റി എംപി രോഷാകുലനായി പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെ ആ അര്‍ത്ഥത്തില്‍ കാണാതെ മാധ്യമങ്ങളും വര്‍ഗീയ മുതലെടുപ്പിന് കൂട്ടുനില്‍ക്കുന്ന നയം അവലംബിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: