ന്യൂദല്‍ഹി: ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെ പിന്തുണച്ച് മുന്‍ കൊളീജിയം അംഗം രംഗത്ത്. കട്ജു പറഞ്ഞതെല്ലാം ശരിയാണെന്ന് മുന്‍ ജസ്റ്റിസ് റുമാപാല്‍ വ്യക്തമാക്കി. റുമാപാല്‍ അംഗമായ മൂന്നംഗ കൊളീജിയമാണ് ജഡ്ജിയുടെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം, ജഡ്ജി നിയമനത്തില്‍ മന്മോഹന് സിംഗ് ഇടപെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്കാന് ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയെന്നായിരുന്നു കട്ജുവിന്റെ ആരോപണം.
ജഡ്ജിയെ മാറ്റിയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഡിഎംകെ ഭീഷണിപ്പെടുത്തിയെന്നും കട്ജു ആരോപിച്ചു. അഴിമതിക്ക് വ്യക്തമായി തെളിവുകള്‍ കിട്ടിയിട്ടും യുപിഎ സര്‍ക്കാരിന്റെ കടുത്ത സമര്‍ദ്ദം മൂലം മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് മുന്‍ ചീഫ് ജസ്റ്റീസ് ആര്.സി ലഹോട്ടി കാലാവധി നീട്ടിനല്കിയിരുന്നതായി കട്ജു വെളിപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: