രാജ്ഗീര്‍ (ബീഹാര്‍): നൂറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തുറക്കുന്ന ലോക പ്രശസ്ത സര്‍വകലാശാലയായ നളന്ദയില്‍ പ്രവേശനം തേടി 40 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. സെപ്തംബര്‍ ഒന്നിന് പ്രവര്ത്തനമാംരംഭിക്കുന്ന സര്‍വകലാശാലയില്‍ പഠിക്കാനെത്തിയത് യുഎസ്, റഷ്യ, ഇംഗ്ലണ്ട്, സ്പെയിന്, ജര്‍മ്മനി, ജപ്പാന്, മ്യാന്മര്, ശ്രീലങ്ക, ഓസ്ട്രീയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ബീഹാര്‍ സര്‍ക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിലുള്ള ഹോട്ടലിലാണ് ഒരു വിഭാഗം വിഭാഗം വിദേശ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലാക്കിയിരിക്കുന്നത്. പുരാതന നളന്ദ സര്‍വകലശാല പോലെ തന്നെ പൂര്‍ണ്ണമായും താമസിച്ചു പഠിക്കാനുള്ള സൗകര്യം പുതിയ സര്‍വകലാശാലയിലും ഉണ്ടാകും. ശാസ്ത്രം, തത്വശാസ്ത്രം, ചരിത്രം, ആത്മീയത, സാമൂഹികശാത്രം എന്നീ വിഷയങ്ങളിലുള്ള കോഴ്സാണ് ഇവിടെ. വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം പേര് അപേക്ഷിച്ചിരുന്നുവെങ്കിലും 40 പേര്‍ക്കാണ് സ്കൂള്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സയന്‍സ്, സ്കൂള്‍ ഓഫ് എന്വിയോണ്നെന്റ് ആന്റ് ഇക്കോളജി തുടങ്ങിയ സര്‍വകലശാലയുടെ വിവിധ വകുപ്പുകളിലായി പ്രവേശനം നല്‍കിയത്. ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായ രാജ്ഗിറിലാണ് നളന്ദ സര്‍വകലാശാലയുടെ വിശാലമായ ക്യാമ്പസ്. തൊട്ടടുത്ത് മുന്നൂറേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ബീഹാര്‍ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ഹോട്ടലിന്റെ ഒരു വിഭാഗം രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലായി പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയച്ചു.
പ്രതിവര്‍ഷം ഒരു കോടി രൂപയാണ് സര്‍വകലാശാല ഇതിന് വാടകയായി നല്‍കുക. തൊട്ടടുത്തുള്ള സര്‍ക്കാരിന്റെ കണ്വന്ഷന് സെന്ററിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ബീഹാറിലെ പ്രമുഖ ബുദ്ധമത കേന്ദ്രമായ ബോധ്ഗയ മാറ്റി നിര്‍ത്തായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് വനോദ സഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്ന രണ്ടാമത്തെ ബുദ്ധ കേന്ദ്രമാണ് രാജ്ഗീര്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെയും 18 കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ സംയുക്ത സംരംഭമായിട്ടാണ് സര്‍വകലാശാല പുനര്‍ജീവിപ്പിച്ചത്. 2006 ലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 2020-ല്‍ സര്‍വകലാശാല പൂര്‍ണ്ണമായും സജ്ജമാകും.
കഴിഞ്ഞ മേയിലാണ് നളന്ദ ബോര്‍ഡ് സര്‍വകലാശാലയുടെ രൂപ കല്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. പത്ത് വര്‍ഷത്തേക്കായി 2,700 കോടി രീപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്.60 കോടി രൂപ വീതം ചൈനയും ഓസ്ട്രേലിയയും 40 കോടിയോളം രൂപ സിംഗപ്പൂരും പദ്ധതിക്കായി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: