തിരുവനന്തപുരം: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡ് എന്നപെന്തകോസ്തു സംഘടന കൃത്രിമ രേഖകള്‍ ചമച്ച് സ്വരൂപിച്ച സഹസ്രകോടികളുടെ സ്വത്ത് നിയമപരമായി നഷ്ടമാകാന്‍ സാധ്യത. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഇവാഞ്ചലൈസേഷന്‍ മേഖലയില്‍ കോടികള്‍ ചെലവഴിക്കുന്ന സംഘടനയുടെ രജിസ്ട്രേഷന് രേഖകള്‍ വ്യാജമാണെന്ന തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
1951 ആഗസ്റ്റ് 17 ന് ബോംബെയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നു എന്നാണ് സൗത്ത് ഇന്ത്യാ അസ്ബ്ലീസ് ഒഫ് ഗോഡ് അവകാശപ്പെട്ടിരുന്നത്. 2701/51-52 ആണ് രജിസ്ട്രേഷന് നമ്പരായി കാണിച്ചിട്ടുള്ളത്. സംഘടന നല്കുന്ന ജനനസര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ് എന്നിവയിലെല്ലാം ഈ രജിസ്ട്രേഷന് നമ്പരും തീയതിയുമാണ് കാണിച്ചിട്ടുള്ളത്. ഇത് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുള്ള 17.08.1951 കലണ്ടര്‍ പ്രകാരം രാഖി രക്ഷാബന്ധന് ആണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടുള്ള രേഖകളില്‍ ബോംബെയില്‍ ഈ ദിവസം പൊതു അവധിയാണ്. പൊതു അവധി ദിവസം സംഘടന രജിസ്റ്റര്‍ ചെയ്തതായി വ്യാജരേഖകള്‍ ചമച്ച് വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള എഫ്സിആര്‍എ അക്കൗണ്ടുകള്‍ കരസ്ഥമാക്കിയിരുന്നു.
ഫോറിന് കോണ്ട്രിബ്യൂഷന് റഹുലേഷന് ആക്ട് പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള എഫ്സിആര്‍എ ലൈസന്‍സ് നല്‍കുന്നത്. വ്യാജ രജിസ്ട്രേഷന് അവര്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് അറുപതിലേറെ വര്‍ഷമായി പെന്തക്കോസ്തുസംഘടന ഇന്ത്യയിലേക്ക് കടത്തിയത് ആയിരക്കണക്കിന് കോടി രൂപയാണ്.
മാത്രമല്ല, 2701/50-51 രജിസ്ട്രേഷന് നമ്പര്‍ പ്രകാരം നിരവധി ബിനാമി സംഘടനകളും ഇവര്‍ രൂപീകരിക്കുകയും ഇതേ രജിസ്ട്രേഷന് നമ്പരില്‍ അവര്‍ക്കെല്ലാം വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്.സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡിന്റെ ഇപ്പോഴത്തെ കേരളത്തിലെ ആസ്ഥാനം പുനലൂരിലാണ്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗണ്‍സില്‍ എന്നാണ് അവിടെ സംഘടന അറിയപ്പെടുന്നത്. മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ഒഫ് ദ അസംബ്ലീസ് ഒഫ് ഗോഡ് എന്ന സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കും എഫ്സിആര്‍എ ഉണ്ട്. രജിസ്ട്രേഷന് നമ്പര്‍ 2701/50-51 ആണ്.
വിദേശ സംഭവാനകള്‍ വാങ്ങാനുള്ള 14 ലൈസന്‍സുകളാണ് ഒരു രജിസ്ട്രേഷന് നമ്പരില്‍ ഇവര്‍ കരസ്ഥമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭരണവും ആഭ്യന്തരമന്ത്രാലയത്തില്‍ ഇവര്‍ക്കുള്ള സ്വാധീനവുമാണ് ഇത്തരം വ്യാജരേഖകള്‍ ചമയ്ക്കാനും രാജ്യത്തേക്ക് മതം മാറ്റത്തിനായി കോടികള്‍ ഒഴുക്കാനും ഇവര്‍ക്ക് സഹായകമായത്. ബോംബെയിലെ ബഹറാനിലാണ് ഇവര്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ളതെന്നായിരുന്നു അവകാശവാദം. എന്നാല്‍ രേഖകള്‍ പ്രകാരം 2701/51-52 രജിസ്ട്രേഷന് സുധാഫാര്മസ്യൂട്ടിക്കല്സ് എന്ന മരുന്നുകമ്പനിയുടേതാണ്.
വ്യാജരേഖ ചമയ്ക്കല്‍, വിദേശത്തുനിന്ന് ആയിരക്കണക്കിന് കോടി രൂപ രാജ്യത്തേക്ക് ഒഴുക്കല്‍, ഈ പണം രാജ്യത്തിന്റെയും സംസ്കാരത്തേയും മറ്റും തകര്‍ക്കുന്നതിനും മതംമാറ്റത്തിനും ഉപയോഗിച്ചതിനും സംഘടന മറുപടി പറയേണ്ടിവരും. ഇതുസംബന്ധിച്ച പുനലൂര്‍ മുന്‍സിഫ് കോടതി ആലുവ മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ കേസ് ഉണ്ട്. സിബിഐയുടെ ക്രൈംവിഭാഗം ഈ കേസ് ഏറ്റെടുത്തിട്ടുണ്ട്.
സംഘടന വ്യാജമായതിനാല്‍ നിയമ വിരുദ്ധ മാര്‍ഗത്തില്‍ ഇവര്‍ ആര്‍ജിച്ച ഒരുലക്ഷം കോടിയിലേറെ വിലമതിക്കുന്ന സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സംഘടനയിലുള്ളവരും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇവര്‍ക്ക് 14 എഫ്സിആര്‍എ ലൈസന്‍സ് ലഭിച്ചതിന് വിശദീകരണം നല്‍കേണ്ടിവരും. കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് ഈ സംഘടനയുടെ തമിഴ്നാട് ഘടകം സഹായങ്ങള്‍ ചെയ്ത് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: