തിരുവനന്തപുരം: തൊഴില്‍വകുപ്പിനു കീഴിലുള്ള ഒമ്പത് ഐടിഐകള്‍ അടച്ചുപൂട്ടുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മണിയൂര്‍ (കോഴിക്കോട്), മരട് (എറണാകുളം), റാന്നി, മെഴുവേലി (എറണാകുളം), കായംകുളം, വയലാര്‍ (ആലപ്പുഴ), തിരുവാര്‍പ്പ്, പെരുവ (കോട്ടയം), പുഴക്കാട്ടിരി (മലപ്പുറം) എന്നീ ഗവ. ഐടിഐകളാണ് ഈ വര്‍ഷം മുതല്‍ പ്രവേശനം നടത്തേണ്ടന്നെ് കാണിച്ച് വ്യവസായ പരീശീലന വകുപ്പ് ഉത്തരവ് ഇറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഇത് സ്വകാര്യ ഐടിഐകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് മുഴുവന്‍ ഐടികളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചു. സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താലാണ് ഒമ്പത് ഐടിഐകള്‍ പൂട്ടുന്നത്. കഴിഞ്ഞവര്‍ഷം പ്രവേശനം നേടിയവരുടെ രണ്ടാം വര്‍ഷ ക്ലാസുകള്‍ കഴിയുന്നതോടെ ഇവ അടച്ച് പൂട്ടാനാണ് തീരുമാനം. കോട്ടയം തിരുവാര്‍പ്പ് ഐടിഐ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളിന് ആവശ്യത്തിലധികം സ്ഥലം സ്വന്തമായുണ്ട്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം ഐടിഐക്ക് നല്കാന് സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ മറികടക്കാനാണ് ഗ്രാമീണ മേഖലയില്‍ പുതിയ ഐടിഐകള്‍ ആരംഭിച്ചത്. എന്‍സിവിടി, എസ്സിവിടി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന മികച്ച തൊഴില്‍ സാധ്യതാകോഴ്സുകളാണ് ഇവിടെയുള്ളത്. മിക്ക ഐടികള്‍ക്കും പഞ്ചായത്തുകള്‍ തന്നെ കെട്ടിടവും സ്ഥലവും കണ്ടെത്തി നല്‍കുകയായിരുന്നു. കണ്ടെത്തിയ സര്‍ക്കാര്‍ സ്ഥലങ്ങള്‍ തൊഴില്‍വകുപ്പിന് കൈമാറുന്നതില്‍ മറ്റ് വകുപ്പുകളും ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരും കാണിക്കുന്ന അലംഭാവുമാണ് ഒന്‍പത് ഐഐടികള്‍ പൂട്ടാനിടയാക്കിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: