മാവേലിക്കര: എയ്ഡഡ് സ്കൂളുകളില്‍ ഈ വര്‍ഷം അനുവദിച്ച പ്ലസ് വണ്‍ അധിക ബാച്ചില്‍ അധ്യാപക നിയമനത്തില്‍ വന്‍ അഴിമതിക്ക് സാധ്യത. അതത് സ്കൂളുകളിലെ നിയമനങ്ങളിലൊന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് നല്‍കണമെന്ന് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതായി സ്കൂള്‍ മാനേജ്മെന്റുകള്‍ പറയുന്നു. പുതുതായി ഒരോ ബാച്ച് അനുവദിച്ച സ്കൂളുകളിലാണ് അനൗദ്യോഗിക ഉത്തരവ്. ഒരു ബാച്ച് അനുവദിക്കുമ്പോള്‍ മൂന്നുമുതല്‍ അഞ്ച് വരെ നിയമനങ്ങളാണ് നടക്കുന്നത്. മുപ്പത് മുതല്‍ നാല്‍പ്പത് ലക്ഷം വരെയാണ് ഒരു നിയമനത്തിന് പല മാനേജ്മെന്റുകളും വാങ്ങുന്നത്. ഇതില്‍ ഒരു ഒഴിവ് മന്ത്രിക്ക് നല്‍കണമെന്നും ഇതില്‍ നിയമിക്കേണ്ടവരുടെ പേര് നല്‍കാമെന്നുമാണ് ഇടനിലക്കാര്‍ പറയുന്നത്. ഇത് മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്ക് ലക്ഷങ്ങള്‍ വാങ്ങാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എയ്ഡഡ് സ്കൂളുകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിന് ലക്ഷങ്ങളാണ് ഓരോ മാനേജ്മെന്റില്‍ നിന്നും ഇടനിലക്കാര്‍ വാങ്ങിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഒരു നിയമനവും ഇവര്‍ കൈക്കലാക്കുന്നത്. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. വന്‍തുക വാങ്ങി നടത്തുന്ന നിയമനങ്ങള്‍ മൂലം യോഗ്യതയുള്ളവര്‍ പുറന്തള്ളപ്പെടുമെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അതിനാല്‍ സ്കൂളുകളില്‍ നടക്കുന്ന നിയമനങ്ങളില്‍ സുതാര്യതയുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: