ന്യൂദല്‍ഹി: തിങ്കാളാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സാര്‍ക്ക് നേതാക്കള്‍ ഉള്‍പ്പെടെ 2500 അതിഥികള്‍ പങ്കെടുക്കും. ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയും പാര്‍ട്ടി തയ്യാറാക്കിട്ടുണ്ട്.
. പ്രഥമ അതിഥി മോദിയുടെ അമ്മ ഹീരാ ബെനും സഹോദരങ്ങളുമാണ്.
. എല്ലാ മന്ത്രിമാര്‍ക്കും നാല് അതിഥികളെ ക്ഷണിക്കാനുള്ള അവസരം നല്കിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്കു തുടങ്ങുന്ന ചടങ്ങ് ഒരുമണിക്കൂര്‍ പത്ത് മിനിട്ട് നീണ്ടുനില്‍ക്കും.
. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും മുഴുവന്‍ അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ അവരുടെ കുടുംബത്തിന് ക്ഷണമില്ല.
. ബിജെപിയുടെ നാഷ്ണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, സഖ്യകക്ഷികളുടെ നേതാക്കള്‍, മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടില്‍ എന്നിവര്‍ പങ്കെടുക്കും
. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്മോഹന് സിങ്, എച്ച്. ഡി. ദേവഗൗഡ തുടങ്ങിയവര്‍ ചടങ്ങിലേയ്ക്ക് എത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയിലാണ്.
. സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജണല്‍ കോ-ഓപ്പറേഷന്) രാജ്യങ്ങളുടെ തലവന്മാരായ, പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫ,് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെ എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീന ജപ്പാന് സന്ദര്ശത്തിലായതിനാല് സ്പീക്കറാണ് എത്തുന്നത്.
. രാഷ്ട്രപതിഭവന്റെ പ്രധാനവാതിലിന്റെ ഏതാനും അകലെയായി മൈതാനത്ത് സ്റ്റേജും മൂന്ന് നിരകളിലായാണ് ഇരിപ്പിടങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: