കൊച്ചി: സംഘാടനാ പാടവത്തിന്റെ അഭാവം എംജി കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയും എല്ലാ വേദികളിലും വ്യക്തമായിരുന്നു. പ്രധാന വേദിയായ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെ 10മണിക്ക് തുടങ്ങേണ്ടിയിരുന്ന നാടോടി നൃത്തം ആരംഭിച്ചപ്പോള്‍ സമയം ഉച്ചക്ക് 1മണി. അപ്പോഴേക്കും രാവിലെ മുതല്‍ കാത്തിരുന്ന കാണികള്‍ വേദി വിട്ടു തുടങ്ങിയിരുന്നു.
രാവിലെ 11മണിക്ക് എത്തിയ വിധികര്‍ത്താക്കളും ഏതാണ്ട് ഉറക്കം തൂങ്ങി തുടങ്ങുന്ന അവസ്ഥയ്ക്കാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. പിന്നീട് കലാമത്സരം ആരംഭിച്ചെങ്കിലും ഓരോ മത്സരിത്തിനു ശേഷവും 20 മിനിറ്റോളം വൈകിയാണ് അടുത്തതു തുടങ്ങിയത്. ഉച്ചക്ക് 2.45ന് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിനുശേഷം വീണ്ടും തുടങ്ങുന്നത് 3.45നും. മറ്റു വേദികളിലെയും അവസ്ഥ മറിച്ചല്ലായിരുന്നു. രണ്ടാം ദിവസത്തെ പോലെ ഇന്നലെ കലോത്സവം അലങ്കോലപ്പെടുത്താന്‍ മഴ എത്താഞ്ഞത് അല്പം ആശ്വാസകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: