കോട്ടയം: ഭൂമി വാങ്ങിയ ആളുടെ വ്യാജ ഒപ്പിട്ടു ആധാരം തയാറാക്കി വസ്തു തട്ടിയെടുത്ത സംഭവത്തില്‍ നാലു വര്‍ഷത്തിനു ശേഷം ഒരാള്‍ പിടിയില്‍. ചങ്ങനാശേരി മുളക്കുഴ കൃഷ്ണവിലാസം അജികുമാര്‍ (44) ആണ് പിടിയിലായത്. വ്യാജ രേഖ ചമച്ചു ഭൂമി തട്ടിയെടുത്ത കേസില്‍ വസ്തു വിറ്റ ചലചിത്ര നിര്‍മാതാവ് കൂടിയായ നാട്ടകം ശശികുമാര്‍ മുമ്പു അറസ്റ്റിലായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അജികുമാറിനെ അറസ്റ്റ് ചെയ്തത്.
നാട്ടകം ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ വസ്തു നാല് വര്‍ഷം മുന്‍പു തിരുവാര്‍പ്പ് സ്വദേശി ഗോപകുമാര്‍ എന്ന ആളിനു കൈമാറിയിരുന്നു. തുടര്‍ന്നു മാസങ്ങള്‍ക്ക് ശേഷം ശശി അജികുമാറിനെ കൂട്ടു പിടിച്ചു ഗോപകുമാറിന്റെ ഒപ്പ് വ്യാജമായി ഇട്ടു കരാറും ആധാരവും തയാറാക്കി തിരികെ എഴുതി വാങ്ങി എന്നാണ് കേസ്. ഒപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഗോപകുമാറിന്റേതല്ല എന്നു തെളിഞ്ഞിരുന്നു. ശശിയുടെ സഹായിയായ അജികുമാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീടു ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി ടി. സലിം, ഡിവൈഎസ്പി ജേക്കബ്, സിഐ ടി. അനില്‍കുമാര്‍, എസ്ഐ മോഹനന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അജികുമാറിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ടു നാട്ടകം ശശി ഉള്‍പ്പെടെ അഞ്ച് പേരെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. പിടിയിലായ അജികുമാറിനെ കോടതിയില്‍ ഹാജരാക്കി.
വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍
പാലാ: വ്യാജരേഖ ചമച്ച് പരീക്ഷയെഴുതിയ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പോലീസ്പിടിയില്‍. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പുലിയന്നൂര്‍ തെക്കുംമുറി തോട്ടച്ചാലില് ജോബിനാണ് (24) പിടിയിലായത്. ജോബിന് വേണ്ടത്ര ഹാജരില്ലാത്തതിനെ തുടര്‍ന്ന് മുമ്പ് രണ്ടു തവണ കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ മൂന്നാംതവണയും വേണ്ടത്ര ഹാജര്‍ ഇല്ലാതിരുന്നതിനാല്‍ പ്രിന്‍സിപ്പലിന്റ വ്യാജ ലെറ്റര്‍പാഡും സീലും ഒപ്പും നിര്‍മ്മിച്ച് ജോബിന് സര്‍വ്വകലാശാലയ്ക്ക് പരീക്ഷ എഴുതാന്‍ അപേക്ഷ അയയ്ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് അയച്ചത്. പരീക്ഷയെഴുതാന്‍ 75% ഹാജര്‍ വേണ്ടിടത്ത് ജോബിന് 34% മാത്രമാണുണ്ടായിരുന്നത്. പരീക്ഷയെഴുതാന്‍ സര്‍വ്വകലാശാല അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോബിന് ഹാള്‍ടിക്കറ്റ് കിട്ടിയതില്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ഇയാള്‍ ബാംഗ്ലൂരിലേക്ക് കടന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നുവെന്നാണ് ജോബിന് വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. സ്വന്തം കാറിന് പിന്നില്‍ ജീപ്പിടിച്ചതുമായി ബന്ധപ്പെട്ട് ജി.ഡി എന്‍ട്രി വാങ്ങുന്നതിനായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ജോബിന് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ജോബിനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: