തിരുവനന്തപുരം: രക്തം നല്‍കൂ, ജീവന് രക്ഷിക്കൂ എന്ന സന്ദേശം പ്രചരിപ്പിച്ച് കാസര്‍ഗോഡു നിന്ന് തുടങ്ങിയ ബോബി ചെമ്മണൂരിന്റെ മാരത്തണിന് തലസ്ഥാനത്ത് ആവേശോജ്ജ്വലമായ സമാപനം. വൈകിട്ട് അഞ്ചുമണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡോജ്വലമായ ചടങ്ങില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ഓടിയെത്തിയ ബോബിയെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ആദരിച്ചു.
രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ മാരത്തണുമായി കേരളത്തിലുടനീളം എത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ച ബോബി മദ്യപാനത്തിനും പുകവലിക്കുമെതിരെ മുന്‍പ് നടത്തിയ യജ്ഞങ്ങളെപ്പറ്റിയുള്ള അനുഭവങ്ങളും സദസ്സിനോട് പങ്കുവെച്ചു. സന്തോഷത്തോടെ ഇരിക്കാനും ഉന്മേഷം നിലനിര്‍ത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള ബോബിയുടെ ആഹ്വാനം കരഘോഷത്തോടെ സദസ്സ് വരവേറ്റു. സമൂഹത്തിന് അനുകരിക്കാന്‍തക്ക മാതൃക പകര്‍ന്നു നല്കിയ ബോബി ചെമ്മണ്ണൂരിന്റെ പ്രവൃത്തിക്ക് ആദരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. രക്തദാനം പ്രോത്സാഹിപ്പിക്കാനായി 812 കിലോമീറ്റര്‍ ഓടിയ റെക്കോര്‍ഡ് ഇന്ത്യയില്‍ ബോബി ചെമ്മണ്ണൂരിന് മാത്രം അവകാശപ്പെട്ടതാണെന്ന് അഭിമാനപൂര്‍വ്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യത്നത്തിനാണ് ബോബി ചെമ്മണ്ണൂര്‍ ഇറങ്ങിത്തിരിച്ചത്. രക്തം നല്‍കൂ ജീവന് രക്ഷിക്കൂ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഓടിയ ബോബി സമൂഹ മനസ്സാക്ഷിയുടെ ഉത്തരവാദിത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ബോബിയുടെ വാക്കുകള്‍ മഹാന്മാരുടെ വചനങ്ങള്‍ പോലെ വരും തലമുറ ഏറ്റുപറയുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. ബോ ചെ എന്ന ചുരുക്കപ്പേരില്‍ ബോബി അറിയപ്പെടുമെന്നും മന്ത്രി ആശിര്‍വദിച്ചു. മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, ഒ.രാജഗോപാല്‍, മേയര്‍ കെ ചന്ദ്രിക, എ സമ്പത്ത് എം പി, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്സി, സ്പോര്‍ട്സ കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ബെന്നറ്റ് എബ്രഹാം, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന് എന്നിവര്‍ ബോബിക്ക് ആശംസകളുമായി സംസാരിച്ചു.
ബോബിയുടെ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഉള്‍പ്പെട്ടതായി ചടങ്ങിനിടെ പ്രഖ്യാപിച്ചു. ബോബിയുടെ റെക്കോര്‍ഡ് രേഖപ്പെടുത്തിയ 2014ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പ്രകാശനം മുഖ്യമന്തി നിര്‍വ്വഹിച്ചു. ബോബി ചെമ്മണ്ണൂര്‍ സംഭാവന ചെയ്യുന്ന ആംബുലന്‍സുകളുടെ താക്കോല്‍ദാനം പെയിന്‍ ആന്റ് പാലിയേറ്റിവ് കീയര്‍ യൂണിറ്റിലെ അബ്ദുല്‍ കരീമിന് നല്കി മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മാഗസിനായ ലൈഫ് വിഷന്റെ പ്രകാശനവും വേദിയില്‍ നടന്നു. മാരത്തണിന്റെ ഭാഗമായി നിര്‍ധനരായ 1000 രോഗികള്‍ക്ക് ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം മന്ത്രി ശിവകുമാറും മേയര്‍ കെ.ചന്ദ്രികയും നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: