‘പശുവിന്റെ പോക്ക് കയറിന്റെ നീളം വരെ’ എന്നു പറയുന്നതുപോലെ ആത്യന്തിക ജ്ഞാനത്തെ അന്വേഷിക്കാന്‍ പ്രേരകരീതി സ്വീകരിക്കുവന്നവന് പരാജയപ്പെടുകയേ ഉള്ളൂ. ഐഹിക മനസ്സുകൊണ്ട് ഐഹികാതീതമായ കാര്യങ്ങള്‍ അറിയാന്‍ സാധ്യമല്ലാത്തതുകൊണ്ട് അയാളുടെ യത്നം വ്യര്‍ത്ഥമായിത്തീരുന്നു. അപവിത്രമായ ആസുരമനസ്സുകൊണ്ട് കേവലസത്യത്തെക്കുറിച്ച് പൂര്‍ണധാരണ നേടാന്‍ സാധ്യമല്ല. സര്‍വശക്തനായ ഭഗവാനെ നിരാകാരബ്രഹ്മം എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടാന്‍ ആസുരമായ മനോഭാവം ആവേശിച്ചിരിക്കുന്ന ഒരാള്‍ ശ്രമിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ വാദപ്രതിവാദങ്ങളൊക്കെത്തന്നെ കേവലജ്ഞാനത്തിന്റെ മേഖലയോ അതല്ലെങ്കില്‍ ദ്വൈതേതര വസ്തുവിനെക്കുറിച്ചുള്ള സത്യമോ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയേ ഉള്ളൂ. ഇത്തരം ജ്ഞാനം വളര്‍ത്താന്‍ വൈഷ്ണവര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ.
നിര്വ്യക്തികവാദികളെല്ലാം ആസുരബുദ്ധികളല്ല, തീര്‍ച്ച. കേവലസത്യം അതീന്ദ്രിയ ഗുണങ്ങളുള്ള ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കുന്നതോടെ നിര്വ്യക്തികവാദി അദ്ദേഹത്തെ സേവിക്കാന്‍ തുടങ്ങും. ഇത് ശ്രീമദ് ഭഗവാനെ സ്ഥിരീകരിക്കുന്നുണ്ട്.
– ഭക്തിവേദാന്തസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: