വെറും അടിമകളെപ്പോലെ ചവുട്ടിമെതിച്ച് അരയ്ക്കപ്പെട്ടവരാണ് തങ്ങളെന്ന് കരുതരുത്; കാരണം ഒരിക്കലും പീഡിപ്പിക്കപ്പെടാനാകാത്ത, ചവുട്ടിമെതിക്കാനാകാത്ത, അലട്ടാനാകാത്ത, കൊല്ലാനാകാത്ത, ഒരു വസ്തു നിങ്ങള്‍ ക്കുള്ളിലുണ്ട്. നിത്യചൈതന്യത്തിന്റെ, ഈശ്വരന്റെ, സന്താനങ്ങളാണ് നിങ്ങളേവരും. അവിടുന്നുപദേശിച്ചു. ‘സ്വര്‍ഗരാജ്യം നിങ്ങളുടെ ഹൃദയത്തിലാണെന്നറിഞ്ഞാലും’ ‘ഞാനുമെന്‍ താതനുമൊന്നുതാന്’ ‘ഞാന്‍ ഈശ്വരപുത്രനാണ്’ എന്നുമാത്രമല്ല, ‘ഞാനുമെന്‍ താതനുമൊന്നുതാന്’ എന്നു ഞാന്‍ എന്റെ ഹൃദയാന്തര്‍ഭാഗത്ത് കണ്ടെന്നും എന്ന് നിവര്‍ന്നുനിന്ന് പറയാന്‍ നെഞ്ചൂക്ക് നേടുവിന്‍. അതാണ് നസറേത്തിലെ യേശു അരുളിയത്. അവിടുന്ന് ഒരിക്കലും ഈ ലോകത്തെയും ഈ ജീവിതത്തെയും കുറിച്ച് സംസാരിക്കുന്നില്ല. അവിടേക്ക് അതുമായി ബന്ധമൊന്നുമില്ല; ഉള്ളതൊന്നുമാത്രം. ലോകത്തെ ഈ നിലയില്‍ പിടികൂടി ഒരുന്ത്, മുമ്പോ ട്ട് ഒരു തള്ളുകൊടുത്ത്, ലോകമാസകലനം സര്‍വേശ്വരന്റെ ജ്യോതിര്മണ്ഡലത്തിലെത്തു്ന്നതുവരെ, ഓരോ ജീവനും തന്റെ ആധ്യാത്മസ്വരൂപം സാ ക്ഷാത്കരിക്കുംവരെ, മരണ ത്തെ തുരത്തുംവരെ, ശോക ത്തെ നാമാവശേഷമാക്കുംവരെ, ലോകത്തെ പുരോഗമിപ്പിക്കണമെന്നേ അവിടേക്കാവശ്യമുള്ളൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: