ശ്ലോകം : 76
കംസപ്രാണസമാഹര്ത്താ യദുവംശവമോചകഃ
ജരാസന്ധപരാഭൂതഃ യവനേശ്വരദാഹകഃ
322 – കംസപ്രാണസമാഹര്ത്താ – കംസന്റെ പ്രാണങ്ങളെ സമാഹരിച്ചവന് (സമാഹരിക്കുക എന്നപദത്തിന് ശേഖരിക്കുക, നശിപ്പിക്കുക എന്നീ അര്‍ഥങ്ങളുണ്ട്. ഇവിടെ രണ്ടും യോജിക്കും.) ചാണൂരനും മുഷ്ടി കനും കൊല്ലപ്പെട്ടപ്പോള്‍ പരിഭ്രമിച്ചിട്ട് ഭഗവാനെ ദൂരത്തേക്ക് മാറ്റാനും പിതാക്കളായ ഉഗ്രസേനന്, വസുദേവര്‍ തുടങ്ങിയവരെ വധിക്കാനും കംസന് ഭടന്മാരോട് ആജ്ഞാപിച്ചു. ഇതുകേട്ട കൃഷ്ണന് കുതിച്ചുയര്‍ന്ന് മാ ളികമുകളിലുള്ള കംസന്റെ മഞ്ചത്തിലെത്തി. വാളും പ രിചയവുമായി എതിര്‍ക്കാന്‍ കംസന് ശ്രമിച്ചുവെങ്കിലും ഭഗവാന് കംസനെ പിടികൂടി സന്ധിബന്ധങ്ങള്‍ തകര് ത്ത് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. കംസന്റെ ഉടല് വെടിഞ്ഞ ജീവല്‍ ഭഗവാനില്‍ ലയിച്ചു. (316 മുതലുള്ള നാ മങ്ങള്‍ സൂചിപ്പിക്കുന്ന സംഭവങ്ങള്‍ നാരായണീയം 72 മുതല്‍ 75 വരെയുള്ള ദശങ്ങളില്‍ പ്രദിപാദിക്കുന്നുണ്ട്.
323 : യദുവംശവിമോചകഃ – കംസന്റെ ദുര്‍ഭരണത്തില്‍ നിന്ന് യദുവംശത്തെ മോചിപ്പിച്ചവന്
കംസനെ ശ്രീകൃഷ്ണന് വധിച്ചതുകണ്ട് കോപിച്ച് ഓടിയെത്തിയ കംസന്റെ എട്ടു സഹോദരന്മാരെ ബലരാമന് വധിച്ചു. കംസന് തന്റെ പിതാവായ ഉഗ്രസേനനെ തടങ്കലിലാക്കിയാണ് രാജാവായത്. വസുദേവരുടെയും ദേവകിയുടെയും അനുഗ്രഹത്തോടെ ഭഗവാന് ഉഗ്രസേനനെ വീണ്ടും രാജാവാക്കി. രാജഭൃത്യനെന്ന മട്ടില്‍ രാജ്യകാര്യങ്ങള്‍ നടത്തി. യദുവംശം വീണ്ടും ശക്തമായി.
324. ജരാസന്ധപരാഭൂതഃ – ജരാസന്ധനാല്‍ തോല്പിക്കപ്പെട്ടവന്. അക്കാലത്തെ ഏറ്റവും ശക്തനായ ജരാസന്ധന്റെപുത്രിമാരായിരുന്ന അസ്തി, പ്രാപ്തി എന്നിവര്‍ കംസന്റെ ഭാര്യമാരായിരുന്നു. തന്റെ ജാമാതാവും സുഹൃത്തുമായ കംസനെ ശ്രീകൃഷ്ണന് വധിച്ചതറിഞ്ഞു കോപിച്ച ജരാസന്ധന് ഇരുപത്തിമൂന്ന് അക്ഷൗഹിണിപ്പടയോടെ വന്ന് മഥുരയെ ഉപരോധിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: