ശ്ലോകം: 73
ശംഖചൂഡകൃതാന്തശ്ച
അരിഷ്ടാസുരമര്ദ്ദകഃ
ശൂരവംശസമുദ്ഭൂതഃ
കേശവഃ കേശിസൂദനഃ
309. ശംഖചൂഡകൃതാന്തഃ – ശംഖചൂഡന് കാലനായവന്, ശംഖചൂഡന്റെ ജീവിത അവസാനിപ്പിച്ചവന്.
ശംഖചൂഡന് കുബേരന്റെ ഒരു ഭൃത്യനായിരുന്നു. ഒരിക്കല്‍ ശ്രീകൃഷ്ണനോടും ബലരാമനോടുമൊപ്പം വിഹരിക്കുകയായിരുന്ന ചില ഗോപസ്ത്രീകളെ ശംഖചൂഡന് അപഹരിച്ചു. ശ്രീകൃഷ്ണന് ശംഖചൂഡനെ പിന്തുടര്ന്നു പിടിച്ചുകൊന്നു. അവന്റെ ശിരസ്സില്‍ അണിഞ്ഞിരുന്ന രത്നം ബലരാമന് കൊടുത്തു. (നാരായണീയം 70-ാം ദശകം)
310. അരിഷ്ടാസുരമര്ദ്ദകഃ – അരിഷ്ടന് എന്ന അസുരനെ മര്ദ്ദിച്ചവന്.
കംസന്റെ ഭൃത്യനായ അസുരനായിരുന്നു അരിഷ്ടന്. ഭയങ്കരമായ രൂപവും വികൃതമായ ശബ്ദവുമുള്ള ഒരു കാളയുടെ രൂപത്തില്‍ അരിഷ്ടന് കൃഷ്ണനെ ആക്രമിച്ചു. കൊമ്പുയര്‍ത്തി പാഞ്ഞടുത്ത അരിഷ്ടനെ കൈകള്‍കൊണ്ട് മര്‍ദ്ദിച്ച് ഭഗവാന് കൊന്നു. (നാരായണീയം 70-ാം ദശകം).
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: