നദിയില്‍ ചെന്ന് ഒരു കുടത്തില്‍ ജലം നിറച്ചാല്‍ ആ ജലം കുടത്തിന്റെ രൂപമാര്‍ജിക്കും. ജലം ഒരു കൂജയിലാണെടുക്കുന്നതെങ്കില് ജലത്തിന് കൂജയുടെ രൂപമായിരിക്കും. മറ്റൊരു പാത്രത്തിലാണെങ്കില്‍ ജലത്തിന് ആ രൂപമായിരിക്കും ഉണ്ടാവുക. ജലത്തിന് സ്ഥായിയായ ഒരു രൂപമില്ല. എന്തിലത് സ്ഥിതിചെയ്യുന്നുവോ അതിന്റെ രൂപമാര്‍ജിക്കും അത്. ദൈത്തിന് ഒരു പ്രത്യേക രൂപമില്ലെങ്കിലും നിങ്ങളെ അതില്‍ ബന്ധപ്പെടുത്തുവാനായി വിഗ്രഹങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ദൈവം എവിടെയോ ഇരുന്ന് എന്തൊക്കെയോ ചെയ്യുന്നു എന്നൊരു വിശ്വാസം ഭാരതീയ സംസ്കാരത്തിലില്ല. കഴിഞ്ഞ കുറച്ചുശതങ്ങള്ക്കുമുമ്പെങ്കിലും അങ്ങനെയായിരുന്നില്ല. ഇതാണ്, അല്ലെങ്കില്‍ അതാണ് ദൈവം എന്നുപറഞ്ഞുതുടങ്ങിയത് ആറോ ഏഴോ നൂറ്റാണ്ടുകളായിട്ടാണ്. ‘ഏതാണോ അല്ലാത്തത്’, ശിവന് എന്നതിന്റെ അര്‍ഥം അതാണ്. അപ്രകാരമാണ് ആ പേര് നല്‍കിയിരിക്കുന്നത്. ഒരു സാധാരണ മനുഷ്യന് എങ്ങനെ ‘ഏതാണോ അല്ലാത്തത്’ എന്നതുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയും? താദാത്മ്യം പ്രാപിക്കണമെങ്കില്‍ അതിനെ തിരിച്ചറിയാനായി എന്തെങ്കിലുമുണ്ടായിരിക്കണം. വിഗ്രഹങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പോലും, ചൈതന്യം നിലനിര്‍ത്താനും, അത് അനുഭവവേദ്യമാക്കാനുമായി ശാസ്ത്രീയമായാണ് അവ സൃഷ്ടിക്കപ്പെട്ടത്.
– ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: