മനുഷ്യന്റെ കണക്കുകൂട്ടലനുസരിച്ച് ആയിരം യുഗങ്ങള്‍ കൂടുന്നത് ബ്രഹ്മാവിന്റെ ഒരു പകല്‍ മാത്രമാണ്. ഒരു രാത്രിക്കും അത്രയും ദൈര്‍ഘ്യമുണ്ട്. ബ്ര ഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ ജീവാത്മാക്കളെല്ലാം അനാവിഷ്ടിതാവസ്ഥയില്നിന്ന് ആവിഷ്കൃതമായിത്തീരുന്നു. തുടര്‍ന്ന് രാത്രിയാരംഭിക്കുമ്പോള്‍ അവ വീണ്ടും അനാവിഷ്കൃതത്തില്‍ ലയിക്കുന്നു. ഇങ്ങനെ വീണ്ടും ബ്രഹ്മാവിന്റെ പകല്‍ വരുമ്പോള്‍ ജീവാത്മാക്കളെല്ലാം ജനിക്കുകയും ബ്രഹ്മാവിന്റെ രാത്രിയാകുന്നതോടെ അവയെല്ലാം നിസ്സഹായരായി സര്‍വനാശമടയുകയും ചെയ്യുന്നു. ഇതു കൂടാതെ മറ്റൊരു അനാവിഷ്കൃതപ്രകൃതി കൂടെയുണ്ട്. അത് നിത്യവും ഈ ആവിഷ്കൃതവും അനാവിഷ്കൃതവുമായ പദാര്ഥത്തിനതീതവുമാണ്. സര്‍വോന്നതവും ഒരിക്കലും നശിക്കാത്തതുമാണത്. ഈ ലോകത്തുള്ളതെല്ലാം നശിക്കുമ്പോള്‍ ആ ഭാഗം അതേപടി നിലനില്ക്കുന്നു.
– ഭക്തിവേദാന്ത സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: