പുത്രനില്ലാതെ പിന്നെ എവിടെയാണ് നാം ഈശ്വരനെ കാണാന്‍ പോകുന്നത്? നിങ്ങളും ഞാനും നമ്മിലേറ്റവും നിസ്സാരന്പോലും ഈശ്വരനെ ഉള്‍ക്കൊള്ളുന്നു. പോരാ, പ്രതിബിംബിപ്പിക്കുന്നു എന്നത് നേരാണ്. പ്രകാശത്തിന്റെ പ്രസരം എല്ലായിടത്തുമുണ്ട്; അത് സര്‍വവ്യാപകമാണ്. പക്ഷേ, നമുക്ക് പ്രകാശം ദൃശ്യമാകണമെങ്കില്‍ വിളക്കില്‍ വെളിച്ചം തെളിയിക്കണം. ഈ പ്രവാചകന്മാര്, നരദേവന്മാര്‍, അവതാരപുരുഷന്മാര്, ഈശ്വരമൂര്ത്തികള്, ഈ ദീപസ്തംഭങ്ങള്‍, പ്രതിഫലിപ്പിച്ചാലല്ലാതെ സര്‍വ്വവ്യാപിയായ വിശ്വേശ്വരനെ ആര്‍ക്കും കാണുക സാധ്യമല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: