മഴ പെയ്യിക്കുന്നത് ഇന്ദ്രനല്ല. ജീവികളുടെ കര്‍മഫലമാണ് മഴയ്ക്കും സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും കാരണം കാട്ടില്‍ വളരുന്ന മരങ്ങള്‍ യാഗമൊന്നും നടത്തുന്നില്ലല്ലോ. അവിടെ മഴ പെയ്യുന്നില്ലേ? നമ്മുടെ പശുക്കള്‍ക്ക് ആഹാരമായ പുല്ലും വെള്ളവും തരുന്നത് ഗോവര്ധനപര്വതമാണ്. പര്‍വതത്തിന്റെ പേരുതന്നെ ഗോവര്‍ധനം എന്നല്ലേ…. എന്നിങ്ങനെ വിനയത്തോടെയും യുക്തിപൂര്‍വമായും ഉണ്ണികൃഷ്ണന് വാദിച്ചപ്പോള്‍ നന്ദഗോപരും ഗോപന്മാരും ആ വാദം സ്വീകരിച്ചു. ഇന്ദ്രന്റെ യാഗത്തിനുവേണ്ടി സംഭരിച്ചവസ്തുക്കളുപയോഗിച്ച് ഗോവര്‍ധനപര്‍വതത്തെ പൂജിക്കാന്‍ അവര്‍ ഒരുങ്ങി.
292. ഗോവര്ധനാദ്രിപൂജകഃ – ഗോവര്ധനപര്വത്തെ പൂജിച്ചവന്. “ഗോവര്‍ധന പര്‍വത്തെയാണ് പൂജിക്കേണ്ടത്, ദേവേന്ദ്രനെയല്ല.” എന്ന ഭഗവാന്റെ അഭിപ്രായം സ്വീകരിച്ച ഗോപന്മാര് പര്‍വതത്തെ പൂജിച്ചു. ഗുരുവായൂരപ്പന് തന്നെ പര്‍വതത്തിന്റെ ദേവതയായി രൂപം ധരിച്ച് പൂജയില്‍ അര്‍പ്പിച്ച നൈവേദ്യം ഭക്ഷിച്ചു. പൂജിച്ചതും പൂജ സ്വീകരിച്ചതും ഭഗവാന് തന്നെയായിരുന്നുവെന്ന് ആരും അന്ന് തിരിച്ചറിഞ്ഞില്ല. സാധാരണയായി നൈവേദ്യം ദേവന് സ്വീകരിച്ചു എന്നു സങ്കല്പ്പിച്ച പൂജിച്ചവര്‍ തന്നെ ഭക്ഷിക്കുകയു ണ്ടല്ലോ പതിവ്. ദേവന് പ്രത്യക്ഷനായി നൈവേദ്യം ഭക്ഷിച്ചതിന് മറ്റൊരുദാഹരണമില്ല.
69. ദേവേന്ദ്രദര്പ്പദമനോ ഗോവര്ധനോഃ ഗിരിധരഃ
സുരഭിദുഗ്ധാഭിഷിക്തോ ഗോവിന്ദേതി പ്രകീര്‍ത്തിതഃ
293: ദേവേന്ദ്രദര്പ്പദമനഃ – ദേവേന്ദ്രന്റെ അഹങ്കാരത്തെ അടക്കിയവന്‍. തനിക്കുവേണ്ടി നടത്തേണ്ട യാഗം വേണ്ടെന്നുവച്ച് പര്‍വതത്തെ പൂജിച്ചതറിഞ്ഞ് ദേവേന്ദ്രന് കോപിച്ചു. നിസാരനായ ഒരു ഇടയക്കുട്ടി ദേവരാജനായ തന്നെ അപമാനിച്ചിരിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: