കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദനിലും അദ്ദേഹത്തിെന്റ ആശയാദര്‍ശങ്ങളിലും ബി.ജെ.പിക്കുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ പാര്‍ട്ടിയുമായി അടുപ്പിച്ചതെന്ന് പ്രശസ്ത മജീഷ്യന്‍ പി.സിസര്‍ക്കാര്‍. വിവേകാനന്ദനിലുള്ള വിശ്വാസം പാര്‍ട്ടിയുടെ മതേതര പ്രതിഛായ വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ പറഞ്ഞു.
വിവേകാനന്ദന് തികഞ്ഞ ഹിന്ദുവായിരുന്നു. പക്ഷെ എല്ലാ മതങ്ങളെയും ബഹുമാനിച്ചു.ഞാന്‍ സ്വാമിജിയുടെ ശിഷ്യനാണ്. അതിനാല്‍ ഞാനും ഇസ്ലാം, ക്രിസ്തു മതങ്ങളെയെല്ലാം ബഹുമാനിക്കുന്നു.
എല്ലാ വഴികളും നമ്മെ ദൈവത്തിലേക്ക് നയിക്കുന്നുവെന്നാണ് ശ്രീരാമകൃഷ്ണപരമഹംസര്‍ വിശ്വസിച്ചിരുന്നത്.ബി.ജെ.പിയും അതുതന്നെയാണ്വിശ്വസിക്കുന്നത്. സ്വാമി വിവേകാനന്ദന് എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതിലെത്താന്‍ നമുക്കു മുന്‍പിലുള്ള വഴിയാണ് നരേന്ദ്ര മോദി. പി.സിസര്‍ക്കാര്‍ തുടര്‍ന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ മജീഷ്യന്മാരില് ഒരാളാണ് പി.സി സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ നോര്‍ത്ത്24 പര്‍ഗാനയിലെ ബരാസത്ത് പാര്‍ലമെനൃ മണ്ഡലത്തിലെ ബി.ജെ.പിസ്ഥാനാര്ഥിയാണ് സര്‍ക്കാര്‍.
തൃണമൂലിെന്റ സിറ്റിംഗ് എം.പി കാകോളി ഘോഷ്, മുന്‍മന്ത്രിയും ഫോര്‍വേര്‍ഡ്ബ്ലോക്ക് അംഗവുമായ മൊത്താസ ഹുസൈന് എന്നിവരാണ് പ്രധാന എതിരാളികള്‍.
ഇരുവരെയും എനിക്ക് അറിയാം. അവരോട്ദേഷ്യവുമില്ല. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് മാന്ത്രിക പരിഹാരങ്ങള്‍ ഒന്നും എെന്റ കൈവശമില്ല. സര്‍ക്കാര്‍ പറയുന്നു.
എല്ലാവരും ദാരിദ്ര്യം തുടച്ചു നീക്കും, സുരക്ഷയുറപ്പാക്കും എന്നൊക്കെ പറഞ്ഞാണ്അധികാരത്തില് വരിക. അധികാരത്തിലെത്തിയാല്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞ് അവരവരുടെ കഴിവുകേടുകള്‍ മറച്ചു വയ്ക്കാന്ശ്രമിക്കുകയാണ് എല്ലാവരും.
ജനം മടുത്തു. രാഷ്ട്രീയത്തിെന്റ നിറം കെട്ടു. വിക്ടോറിയ മെമ്മോറിയലും രാജധാനി എക്സ്പ്രസും താജ്മഹലും എല്ലാം ക്ഷണ നേരത്തില്‍ അപ്രത്യക്ഷമാക്കിയിട്ടുണ്ട്. എെന്റ മാന്ത്രികവടി കറക്കി ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്ഞ്ഞാന് ആഗ്രഹിക്കുന്നു.
പക്ഷെ മാന്ത്രിക വടി ഇപ്പോള്‍ മാന്ത്രികെന്റ കൈയിലല്ല, ജനങ്ങളുടെ മനസുകളിലാണ്. എന്തെങ്കിലും കുറേ വാഗ്ദാനങ്ങള്‍ നല്കാന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാനാണ് താല്പര്യം. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ കഴിയുന്നത്ര ചെയ്യും. അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. അര്ജുനെന്റരഥം തെളിച്ച പാര്ഥസാരഥിയെപ്പോലെയാണ്ഞ്ഞാന്. എന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി കൃഷ്ണനില്‍ നിന്ന് വ്യത്യസ്ഥമായി, നേരിട്ടുള്ള റോളാണ് എനിക്ക് നല്‍കിയതെന്നുമാത്രം.. കൃഷ്ണനാണ്ഏറ്റവും വലിയ മാന്ത്രികനെന്നും സര്‍ക്കാര്‍ കരുതുന്നു.
പ്രധാനമന്ത്രിയാകാന്‍ ഇന്ന് പാര്‍ട്ടിയിലുള്ള ഏറ്റവും അനുയോജ്യനായ നേതാവ് മോദി തന്നെയാണ്. മോദിയെ ഏറെക്കാലമായിഅറിയാം. നല്ല അടിത്തറയുള്ള നേതാവാണ്. കടുത്ത യാഥാര്‍ഥ്യങ്ങളെപ്പറ്റി നല്ല അറിവുള്ള വ്യക്തിയാണ്. അമ്മ വീട്ടു ജോലിക്കാരിയായിരുന്നകാലം മുതല്‍ വളരെകഷ്ടപ്പെട്ട് പൊരുതിക്കയറിയയാളാണ് മോദി.
കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സര്‍ക്കാര്‍ മനുഷ്യ മനസുകള്‍ നന്നായി അപഗ്രഥിക്കുന്നയാളുമാണ്.
വ്യക്തിപരമായ അടുത്തറിഞ്ഞ വലിയ നേതാവ് ഇന്ദിരാ ഗാന്ധിയാണ്. അനിഷ്ടകരമായ പുരുളിയ സംഭവം നടന്നപ്പോള്‍ ഇന്ദിര അവിടം സന്ദര്‍ശിച്ചിരുന്നു. പൊതു സമ്മേളനത്തില്‍ വച്ച്ചില സാമൂഹ്യവിരുദ്ധര്‍ അവര്‍ക്കു നനേരെ കല്ലെറിഞ്ഞു.
സംഘാകടര്‍ വരെഓടിരക്ഷഗപ്പെടാന്ശ്രമിച്ചപ്പോള് അവരെ പൊതിഞ്ഞു നിന്ന് എെന്റ ദേത്തഹ് കല്ലേറേറ്റും അവരെ രക്ഷിച്ചത് ഞാനാണ്. പഴയ സംഭവം സര്‍ക്കാര്‍ അനുസ്മരിച്ചു.
ജ്യോതി ബസു, ബുദ്ധദേവ്ഭട്ടാചാര്യ,മമതാ ബാനര്‍ജി തുടങ്ങിയ നിവരധി പേരെഅറിയാം. സര്‍ക്കര്‍ പറഞ്ഞു. പക്ഷെ അവരോടൊന്നും കൂുതല്‍ താല്പര്യം തോന്നിയിട്ടില്ല. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: