ഇത് തെരഞ്ഞെടുപ്പ് കാലം, യഥാര്‍ത്ഥ പ്രചാരണത്തിലേക്ക് നാം പ്രവേശിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ പ്രചാരണവും സ്ഥാനാര്‍ത്ഥിപ്പട്ടികയും സഖ്യരൂപീകരണവും തന്ത്രം മെനയലും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. അച്ചടി-ദൃശ്യ-സോഷ്യല്‍ മാധ്യമങ്ങള്‍ക്കുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുന്നതിലും ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതിലും വ്യാപൃതരാണെല്ലാവരും. തെരഞ്ഞെടുപ്പു കാലത്ത് ഒട്ടേറെ മികച്ച വ്യക്തികള്‍ രംഗത്തുവരും. ഇതൊരു ഗുണപരമായ പ്രവണതയാണ്. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടത് കര്‍ത്തവ്യമാണെന്ന തിരിച്ചറിവിലാണവര്‍ ഇതു ചെയ്യുന്നത്. സിനിമാതാരങ്ങള്‍, കായികപ്രതിഭകള്‍, ഏതെങ്കിലും വഴിയില്‍ വ്യക്തിത്വം തെളിയിച്ചവരെല്ലാം ഏതെങ്കിലും പാര്‍ട്ടികളില്‍ കൂട്ടു ചേരും; ചിലര്‍ സ്ഥാനാര്‍ത്ഥികള്‍ പോലുമാകും. ഈ കാലത്താണ് പലരും പാര്‍ട്ടി മാറുന്നതും. ഈ പാര്‍ട്ടി മാറ്റം, അല്ലെങ്കില്‍ കൂറുമാറ്റം രാഷ്ട്രീയ ശക്തികളുടെ പുനധ്രുവീകരണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
തെരഞ്ഞെടുപ്പ് കൂട്ടം മാവറിക്സുകളുടെ കാലംകൂടിയാണ്. മാവറിക്സ് (കൂട്ടം പിരിഞ്ഞവര്‍) എന്നാല്‍, ചിന്തയിലും പ്രവൃത്തിയിലും അത്രമാത്രം സ്വാതന്ത്ര്യം വച്ചുപുലര്‍ത്തുന്നവര്‍ എന്ന് വേണമെങ്കില്‍ പറയാം. അവര്‍ സാധാരണ നിയമങ്ങള്‍ വിധേയരായിരിക്കില്ല. അവര്‍ അസാധാരാണരായിരിക്കും. അവര്‍ പരുക്കന്മാരും പരിഷ്കൃതമല്ലാതെ പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. അവര്‍ക്കറിയാം എങ്ങനെ ശ്രദ്ധയാകര്‍ഷിക്കണമെന്ന്. അവര്‍ ശ്രദ്ധ നേടും, പ്രചാരണം നേടും. നിലപാടുമാറ്റുന്നതിന് അവര്‍ക്ക് ഒരു പശ്ചാത്താപവുമുണ്ടാവില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലും മറ്റും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെക്കാള്‍ ആകര്‍ഷീണയത പ്രകടിപ്പിക്കും അവര്‍. ഇത്തരം കൂട്ടം പിരിഞ്ഞവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍, പ്രത്യേകിച്ച് ട്വിറ്ററിലും മറ്റും ഏറെ അവസരം കിട്ടും. ഇത്തരം കൂട്ടം പിരിഞ്ഞവര്‍ പലരും ‘കാരണമുണ്ടാക്കല്’ ദര്ശനക്കാരായിരിക്കും. സ്വീകരിക്കാന്‍ പറ്റിയ കാരണം തിരഞ്ഞുകൊണ്ടേയിരിക്കും അവര്‍.
യഥാര്‍ത്ഥത്തില്‍ മാവറിക്സ് (കൂട്ടം പിരിഞ്ഞവര്‍) എന്ന വാക്കുണ്ടായത് 19-ാം നൂറ്റാണ്ടില്‍ ദക്ഷിണ കരോലിനയില്‍ നിയമസഭാ സാമാജികനും ഒരു ഭൂമാഫിയയുമായിരുന്ന സാമുവല്‍ അഗസ്റ്റസ് മാവറിക് എന്നയാളിന്റെ പേരില്‍ നിന്നാണ്. ഒരു ഭൂമാടമ്പി ആയിരുന്ന അയാള്‍ അച്ഛന്റെ ബിസിനസ് കൈകാര്യം ചെയ്ത്, പിന്നീട് നിയമം പഠിച്ച്, ഒരു നിയമസഹായ ഓഫീസ് നടത്തി. ടെക്സാസിലെ വിപ്ലവകാലത്ത് ഇയാളെ വീട്ടു തടങ്കലിലായി. പിന്നീട് ടെക്സാസിന്റെ മേയറായി, സാമുവല്‍ മാവറിക്കിന് ഒരു ചെറിയ കാലിക്കൂട്ടമുണ്ടായിരുന്നു, അതിന് തന്നിഷ്ടപ്രകാരം അലയാന്‍ അനുമതിയും കൊടുത്തിരുന്നു. അങ്ങനെ നാഥനില്ലാത്ത, നിയന്ത്രണമില്ലാത്ത ഒരു കാലിക്കൂട്ടത്തെ പരാമര്‍ശിച്ചുണ്ടായ വാക്കാണ് മാവറിക്സ്. ഉടമസ്ഥനില്ലാതെ അലയുന്ന മൃഗമെന്നോ, അച്ചടക്കമില്ലാത്ത വ്യക്തിയെന്നോ, കൂട്ടം പിരിഞ്ഞവന്‍ എന്നോ, ഭിന്നാഭിപ്രായക്കാരനെന്നോ അര്‍ത്ഥം പറയാം.
ഇന്ത്യയ്ക്കും സ്വന്തമായി ഇത്തരം കൂട്ടംപിരിഞ്ഞവരുണ്ട്. ഇത്തരം ഒട്ടേറെ സ്വതന്ത്ര ചിന്തക്കാര് താല്‍ക്കാലികമായി പാര്‍ട്ടിയില്‍ ചേരുകയും അയോഗ്യനെന്ന് തോന്നി സ്വയം പിരിഞ്ഞുപോവുകയും ചെയ്യും. അവരില്‍ ചിലര്‍ രാഷ്ട്രീയ പാര്ട്ടികളുമുണ്ടാക്കും. അവരുടെ രീതി അസാധാരണമായിരിക്കില്ല. പരമാവധി പ്രചാരണം കിട്ടാന്‍ അവര്‍ പ്രത്യേക ഭാഷാ ശൈലിയില്‍ വാദിക്കും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉണ്ടാക്കല്‍ ഇത്തരം മാവറിക്കുകളുടെ രീതിയാണ്.
സാധാരണ രാഷ്ട്രീയക്കാര്‍ ഇത്തരം കൂട്ടംപിരിഞ്ഞവരുടെ പ്രശ്നങ്ങളോട് പ്രതികരിക്കാറില്ല. കാരണം അവര്‍ വഴിവിട്ട് എന്തും പറയാന്‍ മടിക്കാത്തവരാണ്. അവര്‍ പ്രാകൃതരായിരിക്കും. ഒരു മാവറിക്കിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. ഒരു മാവറിക് നിങ്ങളോട് ചോദ്യം ചോദിച്ചാല്‍ മറുപടി പറയുമോ? അയാള്‍ ഗേറ്റ് തള്ളിത്തുറന്ന് നിങ്ങളുടെ വീട്ടില്‍ കയറിവന്നാല്‍ കാണാന്‍ കൂട്ടാക്കുമോ? അയാളോട് തര്‍ക്കിച്ച് അയാള്‍ക്ക് പ്രാധാന്യം നേടിക്കൊടുക്കാന്‍ കൂട്ടുനില്‍ക്കുമോ അതോ നിങ്ങളുടെ പതിവുരീതിയില്‍ കാര്യപരിപാടികള്‍ നിശ്ചയിച്ച് അതുമായിമുന്നോട്ടുപോകാന് നോക്കുമോ? എനിക്കു തോന്നുന്നു അതാണ് സുരക്ഷിതമായ വഴിയെന്ന്. ഒരു മാവറിക്കിന് കൊടുക്കാവുന്ന നല്ല മറുപടി മൗനമാണ്. മാന്യത അതാണ്. ഒരു മാവറിക്കിനെയും അയാളുടെ തോന്നിയവാസ കാര്യപരിപാടിയേയും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
അതിനാല്‍ അരവിന്ദ് കേജ്രിവാളിന് ചെവി കൊടുക്കാതിരുന്ന നരേന്ദ്രമോദിയുടെ നിലപാട് നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: